Total Pageviews

Tuesday, 30 August 2011

നാടെങ്ങും പെരുന്നാള്‍ ആഘോഷം

കുരുംബലങ്ങോട് :  സന്തോഷത്തിന്റെ പൂത്തിരി വിരിയിച്ചു മലയാളികള്‍ ചെറിയപെരുന്നാള്‍ ആഘോഷം തുടങ്ങി. ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരത്തോടെ പള്ളികളില്‍ നിന്ന് തക്ബീറുകള്‍ മുഴങ്ങി തുടങ്ങി. കാലവര്‍ഷം തിമിര്‍ത്ത് പെയ്തിട്ടും പെരുന്നാള്‍ ആഘോഷം സജീവമാണ്. 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്' എന്ന തക്ബീറിന്റെ അലയോലികളാണ് നാട്ടിലെങ്ങും. റമസാന്‍ മുപ്പതും തികച്ചതിന്റെ ധന്യതയിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു ഈദുല്‍ ഫിത്വര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ ചൊവ്വാഴ്ചയായതിനാല്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ തന്നെ പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴു മണി മുതല്‍ തന്നെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങും. വിശ്വാസികള്‍ പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് അത്തര്‍ പുരട്ടി പള്ളികളിലേക്ക് പെരുന്നാള്‍ നിസ്‌കരത്തിന് പോകുന്ന തിരക്കിലാണ്.

Thursday, 25 August 2011

രണ്ടാം സ്വാതന്ത്ര്യ സമരം

 ഒരു വലിയ കൊടും കാറ്റിന് തൊട്ടു മുന്‍പുള്ള ശാന്തത, അതാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അണ്ണാ ഹസാരെയുടെ ഈ പ്രക്ഷോഭത്തെ അങ്ങനെയാണ് ഞാന്‍ !കാണുന്നതും. ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രക്ഷോഭങ്ങളും ചെറുപ്പക്കാരുടെ മനസിലുണ്ടാക്കിയ ഒരു ചിന്ത, വീണ്ടുവിചാരം, അവബോധം. നേതാക്കളോടും നിയമജ്ഞരോടുമുള്ള പുച്ഛം, അവനുചുറ്റുമുള്ള ഭരണസംവിധാനത്തിന്റെ പരാജയം. ജനിച്ചു വീഴുന്ന കുഞ്ഞിനുവേണ്ടി പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ. ജയിപ്പിച്ചു വിടുന്ന നേതാക്കളുടെ അഹന്തയും ധാര്‍ഷ്ട്യവും. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു രാഷ്ട്രിയ പ്രസ്ഥാനവും രാജ്യത്ത് ഇല്ലാത്ത അവസ്ഥ. കള്ളനും കൊലപാതകിയും ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന സമൂഹം. പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥ. ഒരു 72 കാരന് പിന്നില്‍ ജനിച്ചു വീഴുന്ന കുഞ്ഞും എഴുന്നേറ്റുനില്‍ക്കാന്‍ ഇതിനപ്പുറം എന്ത് വേണം?
പൊതുവേ ഇതില്‍ യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍. പ്രായമായവര്‍ ഇതില്‍ കുറവാണ്. കാരണം അവര്‍ ഇതിലും വലിയ അതിജീവനത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നു വന്നവരാണ്. പക്ഷേ ഒരു പുതിയ തലമുറയ്ക്കും ഒരു പുതിയ ഇന്ത്യയ്ക്കും വേണ്ടിയുള്ള മക്കളുടെ പ്രയത്‌നം കണ്ടില്ലെന്നു നടിക്കാന്‍ !അവര്‍ക്ക് അധികനാള്‍ കഴിയില്ല. 5 % വരുന്ന ഒരു സമൂഹത്തിനോ ഒരു കുടുംബത്തിനോ രാജ്യം തീറെഴുതി കൊടുക്കുവാന്‍ വേണ്ടിയല്ല പതിനായിരങ്ങളുടെ ചോര ചീന്തി ഈ രാജ്യത്തെ സ്വതന്ത്രമാക്കിയത്. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് ഓരോ പുല്‍ക്കൊടിക്കും സ്വാതന്ത്ര്യത്തോടും സമത്വത്തോടും കൂടി ജീവിക്കുവാനുള്ള അവകാശത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണിത്. 

Friday, 19 August 2011

സ്വപ്നങ്ങല്‌കൊരു വസന്തകാലം വരുന്നു........

 എന്റെ  സ്വപ്നങ്ങളും പോവനിയുമോ ?
 ഞാന്‍  എനോട് തന്നെ പലപോയും ചോദിക്കാറുണ്ട്
ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ......................
ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി
തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയ ജോലി അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍  പൂവനിയുന്നതിനുവേണ്ട  ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ്
അള്ളാഹു അനുഗ്രകെട്ടെ ആമീന്‍

സംശയരോഗിയെ ചികിത്സിക്കുക

സംശയിക്കാനും ചോദ്യംചെയ്യാനുമുള്ള താത്പര്യം വളര്‍ച്ചയ്ക്കും വിജ്ഞാന സമ്പാദനത്തിനും അത്യാവശ്യമാണ്. സംശയമില്ലെങ്കില്‍ അന്വേഷണമില്ല, അന്വേഷണമില്ലാതെ അറിവും ഉണ്ടാവുന്നില്ല. സംശയം ഒരു ശീലമായിത്തീരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. സംശയക്കാര്‍ പങ്കാളിയുടെ മാത്രമല്ല മക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഒക്കെ ജീവിതത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ നിരന്തരം ശ്രദ്ധിക്കപ്പെടുന്നു എന്ന അറിവ് അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നാകയാല്‍ നമ്മള്‍ പലപ്പോഴും ഇത്തരം സ്വഭാവക്കാരെ ഒഴിവാക്കാനാണ് ശ്രമിക്കുക.

എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്ത ഒരാള്‍ക്കാണ് ഈ ശീലം ഉള്ളതെങ്കിലോ? കാര്യം സങ്കടകരം തന്നെ. പ്രത്യേകിച്ചും ജീവിതപങ്കാളിക്ക് സംശയം ബാധിച്ചാല്‍. വഴിയില്‍ വെച്ച് പരിചയക്കാരെ കണ്ടാല്‍ പങ്കാളി കൂടെയുണ്ടെങ്കില്‍ തലകുനിച്ച് കാണാത്ത മട്ടില്‍ നടക്കണം. വീട്ടില്‍ ചെന്ന് അവര്‍ക്കെന്തു തോന്നിക്കാണും എന്നാലോചിച്ച് മനസ്സ് പുണ്ണാക്കണം. ഒരു റോങ് നമ്പര്‍ ഫോണില്‍ വന്നാല്‍, വഴിപോക്കരാരെങ്കിലും വീടുതെറ്റി കയറിവന്നാല്‍ ഒക്കെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി.

സംശയശീലത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്. ഒന്നാമത് സ്വന്തം അനുഭവങ്ങള്‍ തന്നെ. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ കഥയാണ് പലര്‍ക്കും പറയാനുണ്ടാവുക. സ്വന്തം അനുഭവങ്ങള്‍തന്നെ ആയിക്കൊള്ളണമെന്നില്ല. മറ്റൊരാളുടെ ചീത്ത അനുഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചാലും മതി സംശയം തുടങ്ങാന്‍. ഈ സ്വഭാവംകൊണ്ട് ചിലപ്പോഴൊക്കെ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും എന്നുകൂടി കാണുന്നതോടെ സംശയശീലം ഉറച്ച് വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായിത്തീരുന്നു.

അപകര്‍ഷതാബോധമുള്ളവരില്‍ക്കാണുന്ന സംശയമാണ് ഇനിയൊന്ന്. താന്‍ മോശക്കാരനാണെന്നും തനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവില്ലെന്നും വിശ്വസിക്കുന്ന ഭര്‍ത്താവ് ഭാര്യയെ സംശയിക്കുക തന്നെ ചെയ്യും. എന്നേക്കാള്‍ മിടുക്കനായ ഒരാളുമായി ഇവള്‍ ഇടപെട്ടാല്‍, അയാളുമായി തട്ടിച്ചുനോക്കി തന്റെ കഴിവുകേടുകള്‍ ഭാര്യ മനസ്സിലാക്കിക്കളയും എന്നാണ് ഇക്കൂട്ടരുടെ പേടി. ഈ പേടിയെപ്പറ്റി വ്യക്തിക്ക് ബോധമുണ്ടായിക്കൊള്ളണം എന്നില്ല. പലപ്പോഴും ഇത്തരം വ്യാപാരങ്ങള്‍ അബോധമനസ്സിലാവും നടക്കുക. ലൈംഗികമായ അസൂയയും ഉടമസ്ഥതാബോധവും മൂര്‍ച്ഛിച്ച് ഒടുവില്‍ പങ്കാളി തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഉത്കണ്ഠ ആയിത്തീരുന്നു. ഇത്തരക്കാര്‍ക്ക് പങ്കാളിയെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ച കനിപോലെ സൂക്ഷിക്കാനാണ് വ്യഗ്രത.

ഇവിടെ സംശയം അബോധമനസ്സിന്റെ ഒരായുധമാണ്. ഇതുപയോഗിച്ച് വ്യക്തി പങ്കാളിയുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നു. മദ്യപാനികളില്‍ ഇത് സാധാരണമാണ്.സംശയത്തെ കടപുഴക്കാന്‍ തക്ക വസ്തുനിഷ്ടമായ തെളിവുകള്‍ കിട്ടിയാലും ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ വ്യക്തിയുടെ സാമൂഹികബന്ധങ്ങള്‍ തകര്‍ക്കുകയും ഒടുവില്‍ ഒറ്റപ്പെടലിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഉദാഹരണമായി, ഭാര്യയെ സംശയിക്കുന്നയാളെ സ്‌നേഹിതന്‍ ഉപദേശിക്കുന്നു എന്നു സങ്കല്പിക്കുക. ആ സ്‌നേഹിതനേയും സ്വന്തം ഭാര്യയേയും ബന്ധിപ്പിച്ചുള്ള സംശയങ്ങളാവും പിന്നീടയാളുടെ മസ്തിഷ്‌കത്തില്‍ നുരയിടുക.

തലച്ചോറിന്റെയും അന്തഃസ്രാവ ഗ്രന്ഥികളുടെയും അപാകതയാല്‍ ഉണ്ടാവുന്ന സംശയശീലം തികച്ചും ഗൗരവമുള്ളതാണ്. ഇവരെ ഉപദേശങ്ങളിലൂടെയോ കുറ്റപ്പെടുത്തലിലൂടെയോ നേരെയാക്കാനാവില്ല. 

. മുടികൊഴിച്ചില്‍ വളരെ സാധാരണമാകുന്നു



മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു
പ്രത്യാശയോടെ
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയിഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയിഡ്‌സ്. ശരീരത്തിന്റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് അഥവാ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സിയാണ് രോഗത്തിന്റെ പ്രധാനകാരണമെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

ഞലഹമലേറഎയിഡ്‌സ് ബോധവല്‍ക്കരണം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ എയിഡ്‌സ് നിയന്ത്രണ പരിപാടികള്‍ നടക്കുന്ന ..ഇത് കാന്‍സറോ മറ്റോ പോലെ അറിയാത്ത കാരണങ്ങളാലുണ്ടാകുന്നതല്ല, മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളില്‍ നാം വരുത്തിക്കൂട്ടുന്ന അല്ലെങ്കില്‍ നേടിയെടുക്കുന്ന രോഗമാണിത് എന്നു സൂചിപ്പിക്കുന്നു അക്വയേഡ് എന്ന പദം. 1981 ജൂണ്‍ മാസത്തില്‍ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. അവിടെ ചില ചെറുപ്പക്കാരെ ബാധിച്ച ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ മുമ്പ് ഒരു രോഗത്തിലും ആരും കണ്ടിട്ടുള്ളതായിരുന്നില്ല. ഒരു തരത്തിലുള്ള ചികിത്സയും അവരില്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ രക്തം വിശദമായി പരിശോധിച്ചു. ആ പരിശോധനകളിലാണ് ഇതൊരു പുതിയ രോഗമാണെന്നു കണ്ടെത്തിയത്.

ലോകത്താകെ രണ്ടരക്കോടിയോളം ആളുകള്‍ എയിഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 3.32 കോടിയോളം പേര്‍ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതില്‍ 5,70,000 ത്തോളം പേര്‍ കുട്ടികളാണ്. ഇന്ത്യയില്‍ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു.

എച്ച്.ഐ.വി.

983 ആയപ്പോഴേക്കും അമേരിക്കയിലും യൂറോപ്പിലുമുള്ള ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്തി. പാരീസില്‍ പാസ്‌കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലുക്‌മൊണ്ടാഗ്‌നീര്‍, ബാരി സിനൗസി എന്നിവരാണ് എച്ച്.ഐ.വി.വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിന് ഇക്കൊല്ലത്തെ നോബല്‍ സമ്മാനവും അവര്‍ക്കു ലഭിച്ചു.

മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറച്ച് ക്രമേണ തീരെ ഇല്ലാതാക്കുന്ന വൈറസാണ് എയിഡ്‌സ് രോഗത്തിനു കാരണം. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസ് അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂക്ഷ്മാണുവിന് പേരു നല്‍കിയത്. ശരീരത്തില്‍ എച്ച്.ഐ.വി. രോഗണുക്കളുള്ളയാളുകളെ എച്ച്.ഐ.വി. പോസിറ്റീവ് എന്നാണ് പറയുക.

ആരാണീ വൈറസ്?

ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തില്‍ പെടുന്നവയാണ് വൈറസുകള്‍. കോശങ്ങളില്ലാത്ത സൂക്ഷ്മാണുക്കള്‍. സാധാരണ മൈക്രോസ്‌കോപ്പുകൊണ്ടു പോലും ഇവയെ കാണാന്‍ കഴിയില്ല. ഇലനേക്ട്രാണ്‍ മൈക്രോസ്‌കോപ്പ് കൊണ്ടുമാത്രമേ അവയെ കാണാനാവൂ. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും വൈറസുകളുണ്ട്. കോശങ്ങളില്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് കോശഘടനയുമില്ല. വൈറസുകള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ജീവകോശങ്ങളിലേ വൈറസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. 100 നാനോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള വൈറസാണ് എച്ച്.ഐ.വി. പത്തുലക്ഷം നാനോമീറ്ററാണ് ഒരു മില്ലീമീറ്റര്‍.



ഭീതിപരത്തിയ രോഗം

മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ച വ്യാധിയായിട്ടാണ് എയിഡ്‌സ് അറിയപ്പെട്ടത്.

അര്‍ദ്ധരാത്രിക്ക് കുടപിടിക്കല്ലേ...

എറണാകുളം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവമാണ്. പുതിയ എസ്.ഐ. ചാര്‍ജെടുക്കുന്ന വിവരം അറിഞ്ഞപ്പോള്‍ പോലീസുകാര്‍ക്കെല്ലാം സന്തോഷമായി. കുറച്ചുനാള്‍ ആ സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലിചെയ്ത യുവാവാണ് എസ്.ഐ. ആയി വരുന്നത്. ടെസ്റ്റ് പാസായി എസ്.ഐ. ട്രെയിനിങ്ങിന് പോയപ്പോള്‍ സന്തോഷപൂര്‍വ്വം യാത്രയയച്ചതാണ്. എല്ലാവരോടും സൗഹാര്‍ദ്ദത്തില്‍ പെരുമാറിയിരുന്ന ആളായിരുന്നു.

വന്നവരവ് തന്നെ പ്രതീക്ഷകള്‍ തകര്‍ത്തു. വേണ്ടവിധം സല്യൂട്ട് ചെയ്തില്ലെന്ന് പറഞ്ഞ് പാറാവുകാരനോട് തട്ടിക്കയറിയാണ് കക്ഷി രംഗപ്രവേശം ചെയ്തത്. പിന്നീട് സിനിമാസ്‌റ്റൈലില്‍ പോലീസുകാരെ ഇടിച്ചുതാഴ്ത്തി ഒരു പ്രസംഗം. പണ്ട് ജോലി ചെയ്ത കാലത്ത് ആ സ്‌റ്റേഷനില്‍ കണ്ട പ്രശ്‌നങ്ങള്‍ വലിയ സംഭവമാക്കി വിശദീകരിച്ചശേഷം വീഴ്ചകള്‍ വന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നൊരു ഭീഷണിയും. ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനാണെന്ന് മറക്കരുതെന്ന താക്കീതോടെയായിരുന്നു ഉപസംഹാരം...

കേട്ടിരുന്ന പോലീസുകാരുടെയെല്ലാം മനസ്സില്‍ 'അല്പന് അര്‍ത്ഥം കിട്ടിയാല്‍...' എന്ന് തുടങ്ങുന്ന പഴഞ്ചൊല്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ പിന്നീട് പോലീസുകാര്‍ക്ക് കഷ്ടകാലമായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും കഠിനമായി ദേഷ്യപ്പെടുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്ത എസ്.ഐ. ഏമാന്‍ ഒന്നരവര്‍ഷത്തോളം ശരിക്കും 'ഭരിച്ച' ശേഷമാണ് സ്ഥലം മാറിപ്പോയത്.

ഇത്തരം ഓഫീസര്‍മാരെ നമ്മള്‍ പല സ്ഥാപനങ്ങളിലും കണ്ടുമുട്ടും. സ്വന്തം അധികാരം സ്ഥാപിച്ചെടുക്കാന്‍ ഗര്‍ജ്ജിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സിംഹങ്ങള്‍! ഇവര്‍ക്കു കീഴില്‍ കടുത്ത അരക്ഷിതാവസ്ഥയിലാകും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുക. ടെന്‍ഷന്‍ കൂടുന്നതുകൊണ്ടുതന്നെ ജോലിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനോ പ്രതീക്ഷിക്കുന്ന റിസല്‍റ്റ് ഉണ്ടാക്കാനോ ജീവനക്കാര്‍ക്ക് കഴിയില്ല. ഇതിനെച്ചൊല്ലി വീണ്ടും ബോസ് കലഹിക്കുകയും ഓഫീസ് തന്നെ ഒരു കലാപഭൂമിയായി മാറുകയും ചെയ്യും.

സ്വന്തം പദവിയെക്കുറിച്ച് ബോധ്യമുള്ളവന്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയില്ല. സ്‌നേഹവും ആദരവും പിടിച്ചുവാങ്ങാന്‍ പറ്റുന്നതല്ല. നമ്മുടെ പെരുമാറ്റരീതികള്‍കൊണ്ട് മറ്റുള്ളവരില്‍ സ്വാഭാവികമായി അതുണ്ടാകണം. അടിച്ചേല്‍പ്പിക്കാനും പിടിച്ചുവാങ്ങാനുമുള്ള ശ്രമങ്ങള്‍ നമ്മുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. ഓഫീസില്‍ സഹകരണം കുറയും, കൃത്യമായ വിനിമയങ്ങള്‍ ഇല്ലാതാകും. സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുന്നതോടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കേവലം യാന്ത്രികമായി മാറും.

സ്വയം മതിപ്പും ബോദ്ധ്യവും ഇല്ലാത്തവരാണ് ഓഫീസര്‍ ചമയുന്നത്. തന്റെ കുറവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ അങ്ങോട്ട് ആക്രമിക്കുക എന്ന നയമാണ് അവരുടെ മനസ്സില്‍. ഇത്തരക്കാര്‍ പലരും അപകര്‍ഷതാബോധത്തിന് അടിമകളായിരിക്കും.

പലതരത്തില്‍ കഴിവുള്ളവര്‍ കീഴ്ജീവനക്കാരിലുണ്ടാകും. ചിലര്‍ക്ക് വകുപ്പുതലവനേക്കാള്‍ ഡിഗ്രികളുണ്ടാകും, മറ്റു ചിലര്‍ അതിവേഗം ജോലി തീര്‍ക്കുന്നതില്‍ വിദഗ്ധരായിരിക്കും, മറ്റു ചിലര്‍ ടെക്‌നോളജി സംബന്ധിച്ച് പുത്തന്‍ അറിവുകളുടെ ഉടമകളാകും. കുടുംബത്ത് വലിയ സ്വത്തുള്ളവരും കാഴ്ചയ്ക്ക് മിടുക്കരുമൊക്കെ ഓഫീസിലുണ്ടാകും. ഇത്തരക്കാരോട് അസൂയയോ വിദ്വേഷമോ പുലര്‍ത്തുന്നതുകൊണ്ട് കാര്യമില്ല. അവരുടെ കഴിവുകള്‍ ഓഫീസിനുവേണ്ടി പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ജോലിയില്‍ മികവു കാട്ടുന്നവരെ അഭിനന്ദിക്കാം. ടെക്‌നോളജിയില്‍ മുമ്പന്മാരായവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാം.  

കഷണ്ടിയെ നേരിടാം

. പുകവലി ഉപേക്ഷിക്കാം

എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍

1. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.


Slide Show Image
Slide Show Image


2. ചെവി ചൂടാക്കരുത്

കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.
Slide Show Image
Slide Show Image

3. ലൗഡ് സ്പീക്കര്‍ 

കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.
Slide Show Image
Slide Show Image

5. ഹെഡ് ഫോണുകളും അപകടം

വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേന ഭേദമാണ്.
ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
5 /  10
Slide Show Image
Slide Show Image

2. ചെവി ചൂടാക്കരുത്

കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.
2 /  10
Slide Show Image
Slide Show Image

6. യാത്രക്കിടയില്‍ ഒഴിവാക്കുക


ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണക്്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.
6 /  10

ലൈംഗികവിദ്യാഭ്യാസം എങ്ങനെയായിരിക്കണം?

മുമ്പത്തെ കാലത്ത് യൗവനകാലഘട്ടവും വിവാഹവും തമ്മില്‍ ചെറിയ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പല കാര്യങ്ങളിലും മുതിര്‍ന്നവര്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് പാലിക്കേണ്ട കാലയളവും ചെറുതായിരുന്നു. പക്ഷേ, ഇന്ന് കല്യാണപ്രായം മുപ്പതുകളിലെത്തിയിരിക്കുന്നു. യൗവനത്തിലെത്തിയ ഒരാള്‍ക്ക് ഇനിയും 15 വര്‍ഷം ഈ പറഞ്ഞ നിബന്ധനകള്‍ പാലിക്കുക പ്രായോഗികമായി നടക്കാത്ത കാര്യമാണ്. അതുകൊണ്ടാണ് വിവാഹപൂര്‍വബന്ധം ഇത്രയും കൂടുന്നത്.

വാത്സ്യായന്‍ 'കാമസൂത്ര'യില്‍ പറഞ്ഞിരിക്കുന്നത് യൗവനം എത്തുന്നതിന് മുന്‍പായി ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം എന്നാണ്. ഹോര്‍മോണ്‍ ഉത്പാദനം ഏറ്റവുമധികം യൗവനത്തിലാണ്. ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.

ശാസ്ത്രീയമായി സ്വീകാര്യമായ രീതിയില്‍ ടീച്ചര്‍മാര്‍ക്കോ അച്ഛനമ്മമാര്‍ക്കോ കുട്ടികളോട് സംസാരിക്കാം. സെക്‌സ് എജുക്കേഷന്‍ എന്നുവെച്ചാല്‍ പുരുഷലൈംഗികാവയവവും സ്ത്രീലൈംഗികാവയവവും എന്നല്ല. പുരുഷനും സ്ത്രീക്കും ഇടയിലുള്ള സ്‌നേഹം, അടുപ്പം, ലൈംഗികപ്രക്രിയ, ഗര്‍ഭധാരണം, ഗര്‍ഭനിയന്ത്രണം, ലൈംഗികരോഗങ്ങള്‍, ലൈംഗികപീഡനം ഇവയെക്കുറിച്ചൊക്കെ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കണം. കൂട്ടുകാരില്‍ നിന്നും കിട്ടുന്ന അവ്യക്തമായ അറിവ് അവരെ വഴിതെറ്റിച്ചേക്കാം. ദൃശ്യമാധ്യമങ്ങള്‍ വഴി ലൈംഗികവിദ്യാഭ്യാസം നടത്താന്‍ ഗവണ്‍മെന്റ് തുനിയണം. ഒകഢ, അകഉടന്റെ വ്യാപനം കുറക്കാന്‍ ഈ അറിവ് ഉപകരിക്കും. 

തൊലിപ്പുറത്തെ അലര്‍ജി

തൊലിപ്പുറമെയുള്ള അലര്‍ജി വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്. അര്‍ടിക്കേരിയ, എക്‌സിമ, കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് എന്നിങ്ങനെ മൂന്നുതരത്തിലാണ് തൊലിപ്പുറമെയുള്ള അലര്‍ജി കാണപ്പെടുന്നത്.

എക്‌സിമ (ഋര്വലാമ)
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് എക്‌സിമ കൂടുതലും കാണപ്പെടുന്നത്. ഭക്ഷണത്തോടുള്ള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍പോലെ കാണപ്പെടും. ഇവരില്‍ ഭൂരിഭാഗത്തിനും ഭാവിയില്‍ ആസ്ത്മാ വരാറുണ്ട്. കുട്ടി കുറച്ചു വലുതാവുന്നതോടെ എക്‌സിമ കുറയുകയും ചെയ്യും (ആസ്ത്മാ കാണപ്പെടുന്നതോടെ) ചില മുതിര്‍ന്നയാളുകളില്‍ ആസ്ത്മയും എക്‌സിമയും ഇടവിട്ട് കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ട്.

അര്‍ടിക്കേരിയ (ഡൃശേരമൃശമ)
തൊലിപ്പുറമെ കാണുന്ന, ചെറിയാമ്പുഴു സ്?പര്‍ശിച്ചാലുണ്ടാവുന്നതുപോലുള്ള പൊങ്ങിയ പാടുകളായിട്ടാണ് അര്‍ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചില്‍ കാണപ്പെടുമെങ്കിലും എക്‌സിമയിലെ പോലെ തൊലി പൊട്ടുകയോ വൃണമായിത്തീരുകയോ ചെയ്യാറില്ല. ചിലപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെയായിരിക്കാം ഇവ വരിക. ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്‍, ചൂടനുഭവപ്പെടുക എന്നിവയും കാണാം.

ഞലഹമലേറശരീരഭാഗങ്ങളും കാരണങ്ങളും
കൈകള്‍: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, സിമന്റ്. മുഖം: ..വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം. ഇവയ്ക്ക് ചൊറിച്ചിലനുഭവപ്പെടാറില്ല. അതിനെ ആഞ്ചിയോഎഡീമ (അിഴലീലറലാമ) എന്നുപറയുന്നു. ഇങ്ങനെ തൊണ്ടയിലുണ്ടാവുമ്പോള്‍ ചിലപ്പോള്‍ ശ്വാസതടസമനുഭവപ്പെടാനിടയുണ്ട്. ഏതുപ്രായത്തിലും വരാമെങ്കിലും ഇത് 3040 വയസ്സിനിടയിലാണ് കൂടുതലും കാണപ്പെടുന്നത്.

ആഹാരസാധനങ്ങള്‍, പ്രാണികള്‍, ചില മരുന്നുകള്‍ എന്നിവയോടെല്ലാമുള്ള അലര്‍ജിമൂലം അര്‍ടിക്കേരിയ ഉണ്ടാവാം. ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദം എന്നിവമൂലവും ഉണ്ടാവാം. തൊലിപ്പുറമെ പേനകൊണ്ടോ മറ്റോ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മോഗ്രാഫിസം (ഉലൃാീഴൃമുവശാെ) എന്ന അവസ്ഥയും ഇതിന്റെ ഭാഗമാണ്. രക്തത്തിലെ ഘടകമായ കോംപ്ലിമെന്റുകളുടെ അളവില്‍കുറവുണ്ടായാലും അര്‍ടിക്കേരിയയ്ക്ക് കാരണമാവാം.

പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാവാത്ത, പാരമ്പര്യമായി കാണപ്പെടുന്ന ഹെറിഡിറ്ററി ആഞ്ചിയോ എഡീമ (ഒലൃശറശമേൃ്യ അിഴലീലറലാമ) എന്ന അവസ്ഥയുമുണ്ട്. ഇത് സാധാരണ 40 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണ്‍ ഈ രോഗത്തിന്റെ ചികിത്സയ്ക്ക് സഹായകമാവാം.

കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് (ഇീിമേര േഉലൃാമശേശേ)െ
ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്‌കിന്‍ അലര്‍ജിയാണിത്. ഇത്തരം അലര്‍ജി മധ്യവയസ്സിലാണ് കൂടുതലും കാണുന്നത്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായി നേരിട്ടുള്ള സ്?പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുള്ള അലര്‍ജി ഉണ്ടാവുന്നത്. മറ്റു ശരീരഭാഗത്തെങ്ങും ചൊറിച്ചലുണ്ടാവില്ല. നിരന്തരമായ ചൊറിച്ചില്‍മൂലം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും.

സൂര്യപ്രകാശത്തോടും അലര്‍ജി (ടീഹമൃ ൗൃശേരമൃശമ)
ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം. 

ഇരുപതുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ വഴിതെറ്റുമോ?

പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി
കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.


കുട്ടിത്തം വിട്ട് യുവത്വത്തിലേക്ക് കടക്കുന്ന കാലത്ത് ആണ്‍കുട്ടികളില്‍ ലൈംഗികമായി ഉണ്ടാവുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും എന്തൊക്കെയാണ്?
ശബ്ദം മാറുക, മീശ മുളച്ചുതുടങ്ങുകഇവയ്‌ക്കൊക്കെ പുറമെ ഏറ്റവും പ്രധാനമായി ആണ്‍കുട്ടികള്‍ക്ക് ലൈംഗികമായി വരുന്ന മാറ്റമാണ് സ്ലീപ്പ് എമിഷന്‍ (സ്വപ്‌നസ്ഖലനം) പുരുഷഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ അതിന്റെ പാരമ്യതയിലാണ് യൗവനാരംഭത്തില്‍. ഹോര്‍മോണ്‍ അളവ് അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്നത്. അതുപോലെ പുരുഷശരീരത്തില്‍ സ്ഖലനം നടക്കുന്നു. (ഇന്ന് അതിനെ നൈറ്റ് എമിഷന്‍ എന്ന് പറഞ്ഞുകൂടാ. കാരണം ഇന്ന് രാത്രി ജോലി ചെയ്ത് പകലുറങ്ങുന്ന ധാരാളം ആണ്‍കുട്ടികള്‍ ഉണ്ട്. അതുകൊണ്ട് സ്ലീപ്പ് എമിഷന്‍ ആണ് ഉചിതമായ പദം.)

ലൈംഗികമായി ഉണര്‍വേകുന്ന സ്വപ്‌നങ്ങളും കണ്ടേക്കാം. ഇതൊക്കെ സ്വാഭാവികമായി വരുന്ന ശാരീരിക മാറ്റങ്ങളാണ്. ഒരു നിറഞ്ഞ ഗ്ലാസില്‍ ഇനിയും വെള്ളമൊഴിച്ചാല്‍ അത് നിറഞ്ഞു കവിയും. അതുപോലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം കാലം അതല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരിക്കുന്നിടത്തോളം കാലം സ്വപ്‌നസ്ഖലനം നടക്കും. ആര്‍ക്കും ശുക്ലം നിയന്ത്രിച്ചുവെക്കാനോ ശേഖരിച്ചുവെക്കാനോ പറ്റില്ല. പ്രകൃത്യാ അത് ഉത്പാദിപ്പിക്കപ്പെടുന്നതു തന്നെ ശരീരത്തില്‍ നിന്ന് പുറംതള്ളപ്പെടാനാണ്. ഇതൊക്കെ രക്ഷിതാക്കള്‍ ശാസ്ത്രീയമായിത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അതല്ലെങ്കില്‍ തെറ്റായ അറിവുകള്‍ അവര്‍ കൂട്ടുകാരില്‍ നിന്നും ശേഖരിക്കും. പൊതുവെ നമ്മുടെ നാട്ടില്‍ തെറ്റുധാരണകളും അന്ധവിശ്വാസങ്ങളും വളരെ അധികമാണ്. സംശയ നിവൃത്തിക്കായി കുട്ടികള്‍ തങ്ങളെപ്പോലെ ലൈംഗികതയെക്കുറിച്ച് വിവരമില്ലാത്ത മറ്റു കുട്ടികളിലേക്ക് തിരിയുമ്പോള്‍ അതവന്റെ ഉത്കണ്ഠ കൂട്ടുകയും അബദ്ധധാരണകള്‍ അവന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുകയും ചെയ്യുന്നു.


പൊതുവെ കണ്ടുവരുന്ന തെറ്റുധാരണകള്‍ എന്തൊക്കെയാണ്?
സ്വയംഭോഗത്തെക്കുറിച്ചാണ് ആണ്‍കുട്ടികളില്‍ ഏറ്റവുമധികം തെറ്റായ ധാരണകള്‍ ഉള്ളത്. 5000ത്തോളം ആണ്‍കുട്ടികളെ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. സ്വയംഭോഗം ചെയ്താല്‍ ഷണ്ഡനായിത്തീരും, ടി.ബി. പിടിപെടും, ഭാവിയില്‍ നല്ല ലൈംഗികബന്ധം സാധ്യമാകില്ല ഇങ്ങനെ നിരവധി അബദ്ധധാരണകള്‍ ആണ്‍കുട്ടികള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ല. ലൈംഗികവാഞ്ഛ തൃപ്തിപ്പെടുത്തി അടക്കിവെച്ചിരിക്കുന്ന വികാരം ശമിപ്പിക്കുകയാണ് സ്വയംഭോഗം വഴി. തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെ ഇത് ബാധിക്കില്ല.

ശുക്ലവിസര്‍ജനത്തെക്കുറിച്ചാണ് അടുത്ത തെറ്റുധാരണ. ഒരു തുള്ളി ശുക്ലം 100 തുള്ളി രക്തത്തിന് തുല്യമാണ്. അതുകൊണ്ട് അത് സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് തുടങ്ങി അത്‌ലറ്റിക്‌സിലും മറ്റും ഉള്ളവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് ലവല്‍ സൂക്ഷിക്കണമെങ്കില്‍ ലൈംഗികതയില്‍ നിന്ന് മാറിനില്‍ക്കണം എന്നുവരെ വിശ്വസിക്കുന്നവര്‍ ഉണ്ട്‌ 

ക്‌ളാസ്മുറി ഖദറണിഞ്ഞു; പാഠം പഠിക്കാന്‍ മന്ത്രിമാര്‍


കോഴിക്കോട്: 'ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ തലയിലേറ്റരുത്. ഏറ്റെടുക്കുന്ന ജോലി നന്നായി ചെയ്യാന്‍ അത് തടസ്സമാകും' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോഴിക്കോട് ഐ.ഐ.എമ്മിലെ മാനേജ്‌മെന്റ് വിദഗ്ധര്‍ നല്‍കിയ ആദ്യ ഉപദേശം അതായിരുന്നു. മന്ത്രിമാരുടെ ഭരണപാടവം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലന ക്‌ളാസിന്റെ ആദ്യ സെഷനായിരുന്നു സന്ദര്‍ഭം.

നീണ്ട ഇടവേളക്കുശേഷം കലാലയ മുറിയിലിരുന്നതിന്റെ കൗതുകത്തില്‍ മന്ത്രിമാര്‍ ഒരിക്കല്‍കൂടി 'കുട്ടി'കളായി. ഖദറിട്ട ക്‌ളാസ്മുറി ഐ.ഐ.എമ്മിനും പുതുമയായി.
തലസ്ഥാനത്തെ കോഴിക്കോട്ടേക്ക് പറിച്ചുനട്ട ദിവസമായിരുന്നു വ്യാഴാഴ്ച. മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ ക്‌ളാസ്മുറിക്കകത്ത് അച്ചടക്കത്തോടെ ഇരുന്നു. അസുഖമായതിനാല്‍ ടി.എം. ജേക്കബ് മാത്രം ക്‌ളാസിനെത്തിയില്ല. ക്‌ളാസില്‍ മൊബൈല്‍ ഫോണ്‍ മണിയടിച്ചാല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് കേട്ട് എല്ലാവരും ഫോണ്‍ ഓഫാക്കി. പിന്നെ പുതിയ കാലത്തിനനുസരിച്ച് കേരളത്തെ എങ്ങനെ മാറ്റിമറിക്കാം എന്നതിനെക്കുറിച്ച് രാജ്യത്തെതന്നെ പ്രമുഖരായ മാനേജ്‌മെന്റ് അധ്യാപകരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു.
11.45ന് ആദ്യ 'ബ്രേക്കി'ന് പുറത്തിറങ്ങിയ മന്ത്രി സംഘത്തോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം 'ആദ്യ പിരീഡ് എങ്ങനെ? കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ക്‌ളാസെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും നേരിടാനുമുള്ള പോസിറ്റീവ് ഊര്‍ജം ലഭിച്ചതായി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ കഠിനാധ്വാനം പാടില്‌ളെന്ന് മുഖ്യമന്ത്രിയോട് ഞങ്ങള്‍ പലതവണ പറഞ്ഞതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യമായെന്നും കുഞ്ഞാലിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞതിന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാന്‍ ചെയ്യുന്നതുപോലെ ഇടക്കിടെ നില്‍ക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.'
അധ്യാപകവിദ്യാര്‍ഥി എന്ന വേര്‍തിരിവുള്ള പരമ്പരാഗത ക്‌ളാസ്മുറിയല്ല ഇവിടത്തേതെന്ന് ഒപ്പമുണ്ടായിരുന്ന കെ.എം. മാണി വ്യക്തമാക്കി. അനുദിന ജീവിതത്തില്‍ മന്ത്രിമാര്‍ എങ്ങനെ ജനങ്ങളുമായി ഇടപഴകണമെന്നും സമ്മര്‍ദം കുറച്ച് മാനസികവും ശാരീരികവുമായ ഉണര്‍വോടെ എങ്ങനെ ജോലിചെയ്യാമെന്നുമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ക്‌ളാസ് ആയി തോന്നിയില്‌ളെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ആശയങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയുമാണ് ചെയ്തത്. നോട്‌സൊന്നും എഴുതിയില്‌ളെന്ന പരിഭവമായിരുന്നു സംഘത്തിലെ ഏക വനിതയായ പി.കെ. ജയലക്ഷിക്ക്. പ്രായോഗികമായി ഏറെ പ്രയോജനം ചെയ്യുന്നതാണ് ക്‌ളാസെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിനിടെ ആരോ ഇന്റര്‍വെല്‍ കഴിഞ്ഞെന്ന് പറഞ്ഞതോടെ എല്ലാവരും ക്‌ളാസിലേക്ക് ഓടി. വൈകിയാല്‍ അതിനും പിഴയുണ്ട്. കിട്ടിയ പത്തുമിനിറ്റില്‍ മൊബൈല്‍ ഫോണ്‍ ചെവിയിലടുപ്പിച്ചവരും അത് സെക്രട്ടറിമാര്‍ക്ക് കൈമാറി ക്‌ളാസ്മുറിയിലേക്ക് നീങ്ങി.

'തുറക്കാത്ത സമ്മാനംപരിവര്‍ത്തനത്തിന് ഉള്‍ക്കാഴ്ചയോടെയുള്ള ഭരണം' എന്ന് പേരിട്ട ശില്‍പശാലയില്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജിക്ക് പുറമെ പ്രഫസര്‍മാരായ സജി ഗോപിനാഥ്, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, സ്ഥാനു നായര്‍,അഭിലാഷ് നായര്‍, ഖുല്‍ബുഷന്‍ ബലൂനി, എസ്.എസ്.എസ്. കുമാര്‍, ജോഫി തോമസ്, ദേവബ്രത ചാറ്റര്‍ജി തുടങ്ങിയവര്‍ ക്‌ളാസെടുത്തു. പൊതു വിഷയങ്ങള്‍ക്ക് പുറമെ കൃഷി, അടിസ്ഥാന സൗകര്യം, പരിസ്ഥിതി, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും നടന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചന്ദ്രജിത് ബാനര്‍ജി, 'ഫാക്ട്' മുന്‍ ചെയര്‍മാന്‍ ടി.ടി. തോമസ്, നാരായണ ഹൃദയാലയ സ്ഥാപകന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി എന്നിവരുമായും മന്ത്രിസഭാ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.
പഠിതാക്കള്‍ക്ക് എത്ര മാര്‍ക്ക് നല്‍കാമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 90ന് മുകളില്‍ എന്നായിരുന്നു ഐ.ഐ.എം ഡയറക്ടറുടെ മറുപടി. വൈകീട്ട് അഞ്ചരക്ക് ക്‌ളാസ് കഴിഞ്ഞ് പുറത്തുവന്ന 'മന്ത്രി വിദ്യാര്‍ഥികളു'ടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസം. ഇതെല്ലാം നേരത്തേ പഠിച്ചിരുന്നെങ്കില്‍ ഒന്നു കസറാമായിരുന്നു എന്ന ഭാവമായിരുന്നു പലര്‍ക്കും. 

ജോലി ഇല്ലാത്തവര്‍ക് വന്‍ അവസരം ; മലേഷ്യയില്‍ തൊഴിലവസരം


തിരുവനന്തപുരം: മലേഷ്യയിലെ 2011-12 കാലയളവിലെ 45,000 ഓളം വരുന്ന വിവിധ തൊഴിലവസരങ്ങളിലേക്ക്  ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് മലേഷ്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുവര്‍ കസ്മാന്‍ അറിയിച്ചു. മന്ത്രി കെ.സി. ജോസഫുമായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ്  അദ്ദേഹം ഇത് പറഞ്ഞത്.
വകുപ്പ് സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നോയല്‍ തോമസ്, ജനറല്‍ മാനേജര്‍ കെ.ടി. ബാലഭാസ്‌കരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള വിദേശ തൊഴിലന്വേഷകര്‍ക്ക് മലേഷ്യയില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കും

സ്വപ്നങ്ങല്കൊരു വസന്തകാലം വരുന്നു......



               ജോലി തിരയുന്നവര്‍ നിരാഷരാവുന്നോ ?
        എന്റെ  സ്വപ്നങ്ങളും പോവനിയുമോ ?
 ഞാന്‍  എനോട് തന്നെ പലപോയും ചോദിക്കാറുണ്ട്
ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ......................
ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി
തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയ ജോലി അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍  പൂവനിയുന്നതിനുവേണ്ട  ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ്
അള്ളാഹു അനുഗ്രകെട്ടെ ആമീന്‍

Thursday, 18 August 2011

ആഭാസകരമായ പോസ്റ്റുകളും ചര്‍ച്ചകളുമായാണ് നടി ശ്വേതാ മേനോന്റെ വിവാഹത്തെ ഓണ്‍ലൈന്‍ സമൂഹം സമീപിച്ചത്

മാധ്യമപ്രവര്‍ത്തകനും വള്ളത്തോളിന്റെ കൊച്ചുമോനുമായ ശ്രീവല്‍സന്‍ മേനോനായിരുന്നു വരന്‍. ശ്വേതയുടെ പിതാവ് നാരായണന്‍കുട്ടി മേനോന്റെ തറവാടിനടുത്തുള്ള നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തിലായിരുന്നു വിവാഹം. വൈകാതെ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശ്വേതയും ഇക്കാര്യം സമ്മതിച്ചിരുന്നു. അതിനാല്‍, പൃഥ്വിരാജിന്റെ വിവാഹം പോലെ പോലെ ആളുകള്‍ക്കിടയില്‍ ആശ്ചര്യം സൃഷ്ടിക്കാതെയായിരുന്നു ശ്വേതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയസാഫല്യം. വളരെ സ്വാഭാവികമായ ഒന്ന്. നടികളുടെ വിവാഹം പോസിറ്റീവായി ആഘോഷിക്കുന്ന കീഴ്വഴക്കമുള്ള മലയാള മാധ്യമങ്ങളൊക്കെ പൊതുവെ കുഴപ്പമില്ലാത്ത രീതിയിലാണ് ആ വിവാഹത്തെ സമീപിച്ചത്. തികച്ചു മാന്യമായ രീതിയില്‍ തന്നെ.
എന്നാല്‍, ഓണ്‍ലൈന്‍ സമൂഹം വിചിത്രമായാണ് ആ വിവാഹത്തോട് പെരുമാറിയത്. വല്ലാതെ വലിഞ്ഞു മുറുകിയ രീതിയിലാണ് പലരും അതിനെ കണ്ടത്. മലയാളത്തില്‍ അടുത്ത കാലത്തായി വ്യക്തമായി സാന്നിധ്യമറിയിച്ച വാര്‍ത്താ പോര്‍ട്ടലുകള്‍ വിവാഹത്തെ മൂന്നാംകിട ഭാഷയും ഭാവനയും കൊണ്ടാണ് എതിരേറ്റത്.ചില ബ്ലോഗുകളും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ്, തുടങ്ങിയ നെറ്റുവര്‍ക്ക് സൈറ്റുകളിലെ ചര്‍ച്ചകളും സമാനരീതി പിന്തുടര്‍ന്നു. വിവാഹ ചിത്രങ്ങള്‍ ആഭാസകരമായ കമന്റുകളുമായി ഇ മെയിലുകളിലൂടെ പ്രവഹിച്ചു. അശ്ലീലം കലര്‍ത്തിയ ചില എസ്.എം.എസുകളും ഇക്കൂട്ടത്തില്‍ പ്രവാഹിച്ചു.
വിവാഹ ദിനത്തിനു തൊട്ടു മുമ്പുള്ള ദിവസമാണ് അവരുടെ പുതിയ സിനിമ റിലീസായത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രാജീവ്കുമാര്‍ അതേ പേരില്‍ നല്‍കിയ പുതുഭാഷ്യമാണ് പുറത്തിറങ്ങിയത്. ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തിന് പുതിയ സിനിമയില്‍ ശ്വേതയാണ് ജീവന്‍ നല്‍കിയത്. പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ സ്റ്റില്ലുകള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പറന്നെത്തി. ചര്‍ച്ചകളും അതേ വിധം പുരോഗമിച്ചു. എന്തിനാണ് ഇക്കാലത്ത് ഈ ചിത്രം വീണ്ടും എടുത്തതെന്ന നിലയിലാരംഭിച്ച ചര്‍ച്ചകള്‍ വൈകാതെ വല്ലാത്ത ഒരു വോയറിസ്റ്റിക് പരിസരത്തേക്ക് പറിച്ചു നടപ്പെട്ടു. ചിത്രം ഇറങ്ങിയ ശേഷം പുറത്തു വന്ന ചര്‍ച്ചകള്‍ അതിനു എരിവു കൂട്ടി. കൂട്ടത്തില്‍ നല്ല ഉരുപ്പടി ശ്വേത തന്നെയെന്നു പച്ചക്കു പറയുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഒന്നിലേറെയുണ്ടായി.
ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കിടെ നടന്ന വിവാഹത്തെ ചിത്രവുമായും രതി ചേച്ചി എന്ന കഥാപാത്രവുമായും കൂട്ടിക്കെട്ടിയാണ് ഇന്റര്‍നെറ്റിലും എസ്.എംഎസുകള്‍ വഴിയും വൃത്തികെട്ട ഭാഷയില്‍ പ്രചാരണമുണ്ടായത്. കോമഡിഷോകളില്‍ തല കുടുങ്ങിപ്പോയ ഒരു ജനത ് സഹജമായ വഷളന്‍ ചിരികളോടെ ഗംഭീരമായ ഫലിതം കണക്കെ ഇത്തരം പോസ്റ്റുകളെയും റിപ്പോര്‍ട്ടുകളുടെയും എസ്.എം.എസുകളെയും സ്വീകരിക്കന്നതും കണ്ടു.
ശ്വേതയുടെ വിവാഹത്തെ മാത്രം ഇത്ര വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ പ്രബുദ്ധ ഓണ്‍ലൈന്‍ സമൂഹത്തിലെ പലരെയും പ്രേരിപ്പിച്ചത് എന്താണ്? മറ്റ് നടിടകളുടെ കാര്യത്തില്‍ ഇല്ലാത്ത അമിത വൈകാരികതയും പരിഹാസവും ആഭാസകരമായ പ്രതികരണങ്ങളും ശ്വേതയുടെ കാര്യത്തില്‍ മാത്രം ഉണ്ടായത് എന്തു കൊണ്ടായിരികം.
ഇതിന്, രതിനിര്‍വേദം എന്ന സിനിമ ഇറങ്ങിയെന്ന ഒറ്റ കാരണം പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ. അതിനുമപ്പുറം ഓണ്‍ലൈന്‍ ലോകത്തെ മലയാളി സാന്നിധ്യത്തെ പ്രത്യകമായി അടയാളപ്പെടുത്തുന്ന വിധം എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുണ്ടോ. 

ആരവിടെ , ലോ വേസ്റ്റ് ജീന്‍സിട്ടവരെ തുറുങ്കിലടക്കുക..........



ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട്ടെ പൊലീസ് നടപടി
ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. ഫാഷിസത്തിന് ചാവക്കാട്
ഒരു സ്‌റ്റോപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍



നാലഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ആദ്യം ആ വാര്‍ത്ത കണ്ടത്. ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ ലോ വേസ്റ്റ് ജീന്‍സ് നിരോധിക്കുന്നുഎന്നതായിരുന്നു അവിചാരിതമായി കൈയിലെത്തിയ പ്രാദേശിക പേജില്‍ കണ്ട വാര്‍ത്ത. ആകെ അങ്കലാപ്പായിരുന്നു അതുണ്ടാക്കിയത്. ഇന്ത്യ രാജ്യത്ത് ഒരു സര്‍ക്കിളില്‍ മാത്രം ഇത്തരമൊരു നിയമം ഉണ്ടാക്കാനാവുമോ. അതും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്. വസ്ത്ര ധാരണം അടക്കമുള്ള കാര്യങ്ങള്‍ പൊലീസുകാര്‍ തീരുമാനിക്കുന്ന ഒരവസ്ഥ കേരളം പോലെ ഒരിടത്തുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാനായില്ല. തെറ്റാവാം ആ വാര്‍ത്തയെന്നു തന്നെ നിനച്ചു. അതുമായി ബന്ധപ്പെട്ട് പിന്നെ വാര്‍ത്തകളോ, ചര്‍ച്ചകളോ അധികം കണ്ണില്‍ പെട്ടില്ല. ലോക്കല്‍ പേജില്‍ ആ കൊടുങ്കാറ്റ് ഇല്ലാതായിക്കാണുമെന്ന് തന്നെ ഉറപ്പായി, അപ്പോള്‍. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ലോ വേസ്റ്റ് ജീന്‍സ് വേട്ട മറന്നു.
ഇന്നലെ, മനോരമയുടെ ലോക്കല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങളോടെ വീണ്ടും കണ്ടു അതേ കാര്യം. പഴയ വാര്‍ത്തയുടെ ഫോളോ അപ്പല്ല. ഇപ്പോഴും അതേ സംഭവം ചാവക്കാട്ട് ആവര്‍ത്തിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട്. ഞെട്ടിച്ചത് ആ വാര്‍ത്തയുടെ ഭാഷയാണ്. ഭരണഘടന അനുശാസിക്കുന്ന പൌരസ്വാതന്ത്യ്രം പൊലീസ് നഗ്‌നമായി ലംഘിക്കുകയും 30 ഓളം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്ത വാര്‍ത്തക്ക് വല്ലാത്ത ആവേശത്തിമിര്‍പ്പുണ്ടായിരുന്നു. ഏതാണ്ട് അതേ പൊലീസുകാര്‍ തന്നെ എഴുതിയതു പോലെ. മാന്യമായ വസ്ത്രം ധരിക്കാതെ നടന്നാല്‍ എല്ലാവനെയും പിടിച്ച് അകത്തിടണമെന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി തോന്ന്യാസം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മറ്റും പറയാതെ പറഞ്ഞു വെക്കുകയാണ് ആ റിപ്പോര്‍ട്ട്. ഒപ്പം, മോശമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെ പിടിക്കാനും ചാവക്കാട് പൊലീസ് സന്നദ്ധമായി തുടങ്ങിയെന്ന അധിക വിവരവും അതില്‍ കണ്ടും. കൂടാതെ, ക്ലാസ് കട്ട് ചെയതോ അല്ലാതെയോ സിനിമാ തിയറ്ററുകളില്‍ ച്ചെല്ലുന്ന കൌമാരക്കാരെ പിടികൂടി രക്ഷിതാക്കളെ അറിയിക്കാന്‍ ചാവക്കാട്ടെ പൊലീസ് നടത്തുന്ന ധീര ശ്രമങ്ങളും റിപ്പോര്‍ട്ട് ആവേശത്തോടെ വിസ്തരിക്കുന്നു. ഒപ്പമുള്ള കാര്‍ട്ടൂണും ഇതേ മട്ടില്‍ തന്നെയാണ്. അടിവസ്ത്രം കാണിച്ച ലോ വേസ്റ്റ് ജീന്‍സ് ധരിച്ച പിള്ളാരെ പൊലീസ് പൊക്കുന്നതിന്റെ ധീരവീര പരാക്രമങ്ങള്‍ തന്നെ കാര്‍ട്ടൂണിലും. റിപ്പോര്‍ട്ടര്‍ക്കോ, ആ വാര്‍ത്ത കാര്‍ട്ടൂണ്‍ സഹിതം പത്രത്തില്‍ കണ്ണായ സ്ഥലത്ത് നിരത്തിവെച്ച സബ് എഡിറ്റര്‍ക്കോ ലോ വേസ്റ്റ് ജീന്‍സിനപ്പുറം പൌരാവകാശമെന്ന അടിസ്ഥാന പ്രശ്‌നം അതില്‍ ഉള്ളടങ്ങുന്നു എന്നു തോന്നിയിട്ടേയില്ല എന്ന അറിവാണ് സത്യത്തില്‍ ഞെട്ടിച്ചത്.
ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.
വാര്‍ത്ത വന്നതിന്റ പിറ്റേ ദിവസമാണിത്. ഒരാളും ഇക്കാര്യത്തില്‍ ഇടപെട്ടില്ല. വിദ്യാര്‍ഥി സംഘടനകളും വനിതാ, മനുഷ്യാവകാശ സംഘടനകളും ചാവക്കാട്ടെ ഫാഷിസ്റ്റ് പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മിക്കവാറും മാധ്യമങ്ങളും മത, സാമുദായിക സംഘടനകളും ചാവക്കാട്ടെ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് ചെയ്ത് ലോങ് മാര്‍ച്ച് നടത്താനാണ് സാധ്യതയെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയാവുന്നു.




അതിനിടക്കാണ് ഗൂഗിള്‍ ബസിലെ ഒരു ചര്‍ച്ച കാണാനിടയായത്. കഴിഞ്ഞ ജനുവരിയില്‍ ബെര്‍ലി തോമസ് ഇക്കാര്യത്തെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റും വെള്ളെഴുത്തിന്റെ ഒരു പോസ്റ്റും കാണാനിടയായി. വെള്ളെഴുത്തിന്റെ പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍ കണ്ടതോടെ ചില കാര്യങ്ങള്‍ ബോധ്യമായി.
ചാവക്കാട് മാത്രമല്ല, കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇമ്മാതിരി സംഭവങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെ സജീവമാണ്. ഓണ്‍ലൈന്‍ സമൂഹത്തിലെ ചുറുചുറുക്കുള്ള യൌെവനങ്ങള്‍ പോലും ചാവക്കാട്ടെ എസ്.ഐക്ക് സല്യൂട്ടടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും ഏതാണ്ട് മനസ്സിലായി. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയമോ അതുയര്‍ത്തുന്ന പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാനാവാത്ത വിധം നമ്മളൊക്കെ കോമഡി ഷോകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്നും ബസിലെ അനേകം കമന്റുകള്‍ ബോധ്യപ്പെടുത്തി.
ബെര്‍ലിയുടെ പോസ്റ്റ് വളരെ ശക്തവും കൃത്യവുമാണ്. ബെര്‍ലിക്കു മാത്രം കഴിയുന്ന സറ്റയറിന്റെ സാധ്യതകളിലൂടെ പൊലീസുകാരെ വിമര്‍ശാത്മകമായി സമീപിക്കുന്നതാണ് ഇത്. എന്നാല്‍, ഈ പ്രശ്‌നം ഉയര്‍ത്തുന്ന മറ്റു തലങ്ങളിലേക്ക് അതു വളരുന്നില്ല. ജനുവരിയിലെ പ്രത്യേക സാഹചര്യം മാത്രം പരാമര്‍ശിക്കുന്നതു കൊണ്ടാണ് അതെന്ന് തോന്നുന്നു.




സത്യത്തില്‍ ചാവക്കാട്ടെ സംഭവം വെറുമൊരു പ്രാദേശിക ഇഷ്യൂ മാത്രമല്ല. അത് കേവലം ലോ വേസ്റ്റ് ജീന്‍സില്‍ ഒതുങ്ങുന്നതുമല്ല. വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍, ഫാഷന്‍, നിലനില്‍ക്കുന്ന സദാചാരബോധവുമായി അതിനുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍, അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യങ്ങള്‍, സദാചാര പൊലീസിങ് എന്നിങ്ങനെ നിരവധി തലങ്ങളുണ്ട് അതിന്. ഫാഷന്റെ ചരിത്രവും ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകളുടെ സമകാല സാഹചര്യവും അടിയന്തിരാവസ്ഥ അടക്കമുള്ള ഫാഷിസ്റ്റ് കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകളും കൊണ്ടു വായിച്ചെടുക്കേണ്ട സുപ്രധാനമായ ഒരു ഇഷ്യൂ തന്നെയാണിത്. എന്നാല്‍, മാധ്യമങ്ങളോ ഓണ്‍ലൈനിലും പുറത്തുമുള്ള സാമൂഹിക കൂട്ടായ്മകളോ ഇത്തരത്തില്‍ ഈ പ്രശ്‌നത്തെ സമീപിച്ചിട്ടേയില്ല.
എന്താണ് സത്യത്തില്‍ ചാവക്കാട് നടന്നു കൊണ്ടിരിക്കുന്നത്. അതൊരു പൊലീസ് നടപടിയാണ്. ലോ വേസ്റ്റ് ജീന്‍സിടുന്ന പയ്യന്‍മാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ സദാചാര ലംഘനം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഇതോടൊപ്പം പത്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതെങ്കിലും ചെറുപ്പക്കാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി വന്നാല്‍ ആ വസ്ത്രം തന്നെ നിരോധിക്കുകയാണോ അതിന്റെ രീതി. ആരെങ്കിലും അടി വസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. കണ്ടവരെ മുഴുവന്‍ പിടിൂകടുകയാണോ. ഇതാണോ നാട്ടിലെ നീതിപാലനം. അതിന്റെ പേരില്‍ കണ്ണില്‍ കാണുന്ന പയ്യന്‍മാരെ മുഴുവന്‍ പിടിച്ച് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും വീട്ടുകാരെ വിളിപ്പിച്ച് ഗുണദോഷിച്ച് അയക്കുകയുമാണോ പൊലീസുകാരുടെ ഡ്യൂട്ടി. ഇതാണോ ഇന്നാട്ടിലെ ഏറ്റവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നം. എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ലോ വേസ്റ്റ് ജീന്‍സിട്ടു വെന്നതോ. ഏത് കോടതിയാണ്, ഏത് സര്‍ക്കാറാണ് അത് നിരോധിച്ച് നിയമമിറക്കിയത്. അപ്പോള്‍ പിന്നെ, ചാവക്കാട്ട് നടക്കുന്നതെന്താണ്. ഒരു സി.ഐക്ക് സ്വന്തം സര്‍ക്കിള്‍ പരിധിയിലെ വസ്ത്ര ധാരണം തീരുമാനിക്കാന്‍ അധികാരമുണ്ടോ. ഈ നടപടിക്ക് നിയമ സാധുതയുണ്ടോ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.
ഇതിനൊന്നും ഉത്തരമില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പൊലീസ് നിലവിലുള്ള നിയമം വ്യാഖ്യാനിച്ച് പുതിയ നിയമമാക്കി അവതരിപ്പിക്കുകയാണ്. അതിന് ഒരു നിയമസാധുതയുമില്ല. സാധാരണ നാട്ടിന്‍പുറങ്ങളിലെ ഇത്തിരി പ്രായം ചെന്ന കാര്‍ന്നോന്‍മാരുടെ പരിപാടിയാണിത്, സര്‍. ഇതിനല്ല, യൂനിഫോമിട്ട് പുത്തന്‍ വണ്ടിയും വാങ്ങിച്ചു തന്ന് ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത്.
ലോ വേസ്റ്റ് ജീന്‍സിന്റെ പ്രശ്‌നം അവിടെ നില്‍ക്കട്ടെ. പത്ര റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇനി സ്ത്രീകളുടെ വസ്ത്രധാരണവും കൂടി നിയന്ത്രിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നുന്ന സ്ത്രീകളും ചാവക്കാട്ട് ഇനി പിടിയിലാവുമെന്ന് സാരം. വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ചെന്ന് പെണ്‍കുട്ടികളെ വിളിച്ചിറക്കേണ്ടി വരും. എന്താണ് സാര്‍ ഈ മാന്യമായ വസ്ത്രം. ആരാണ് അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. അത് നോക്കാന്‍ ആരാണ് പൊലീസിനെ ചുമലപ്പെടുത്തിയത്. എങ്ങിനെയാണ് അവര്‍ ഈ പ്രശ്‌നം പരിഹരിക്കുക.
സിനിമാ തിയറ്ററുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്നും ക്ലാസ് സമയങ്ങളില്‍ കുട്ടികളില്‍ തയറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ സമാനമായ പൊലീസ് നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് ഇതു വരെ പൊലീസ് നിഷേധിക്കാത്തതിനാല്‍ ഇക്കാര്യം ശരി തന്നെയെന്നു കരുതണം. അങ്ങിനെയെങ്കില്‍ ചാവക്കാട്ട് അവസ്ഥ ഗുരുതരം തന്നെയാണ്.



നമുക്ക് ലോ വേസ്റ്റ് ജീന്‍സിലേക്ക് വരാം. അത് നല്ലതാണോ. അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ അതിടവരുത്തുന്നത് ശരിയാണോ. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഉപദ്രവമാവുന്ന രീതിയില്‍ അടിവസ്ത്ര പ്രദര്‍ശനം അംഗീകരിക്കാനാവില്ല. എന്നാല്‍, രാത്രികളില്‍ സധൈര്യം ഇറങ്ങി നടക്കാനാവാത്ത, ഒറ്റക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടായ, നിരന്തരം ലൈംഗികതിക്രമങ്ങളും കൈയേറ്റങ്ങളും പതിവായ ഒരു നാട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നം അതാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസുകാര്‍ മുഖ്യ പരിഗണന നല്‍കി പരിഹരിക്കേണ്ട സ്ത്രീ പ്രശ്‌നം ഇതാണെന്നും അഭിപ്രായമില്ല. മാത്രമല്ല, ലോ വേസ്റ്റ് ജീന്‍സ് ധരിക്കുന്നവരെല്ലാം അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ പെണ്ണുങ്ങളെയും നോക്കി നടക്കുന്നവരാണ് എന്ന അഭിപ്രായവും എനിക്കില്ല. അങ്ങിനെയല്ലാത്ത എത്രയോ കൂട്ടുകാര്‍ എനിക്കുണ്ട്. നിങ്ങള്‍ക്കുമുണ്ടാവും. നിങ്ങളിലുമുണ്ടാവും. പിന്നെ, ആരെങ്കിലും പ്രശ്‌നമുണ്ടാക്കുന്നുവെങ്കില്‍ അവരെ കൈകാര്യം ചെയ്യേണ്ടത് ഇതു പോലെയല്ല.
ലോ വേസ്റ്റ് ജീന്‍സ് ഒരു ട്രെന്റാണ്. ഇടക്കിടെ മാറുന്ന ഫാഷന്‍ ടെന്റ്രുകളിലൊന്ന്. ഇപ്പോഴിതാണ്. നേരത്തെ മറ്റെന്തൊക്കേയോ ആയിരുന്നു നാളെ വേറെന്തൊക്കെയോ ആയിരിക്കും. ചാവക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല അത്തരം ജീന്‍സ് ധരിക്കുന്നത്. ലോകത്ത് എല്ലായിടത്തുംസ്വാഭാവികമായി ധരിക്കുന്ന ഒരു വസ്ത്രമാണത്. പുതു തലമുറ അത് ധരിക്കുന്നത് സ്വാഭാവികമാണ്. അടിവസ്ത്ര പ്രദര്‍ശനമെന്ന് ഏക ഡിമാന്റിന്റെ പുറത്തല്ല ആരും ഇത്തരം ജീന്‍സ് ധരിക്കുന്നത്. അതെങ്ങിനെയാണ് നമുക്ക് നിരോധിക്കാനാവുക. അത്തരം വസ്ത്രം ധരിക്കുന്നവരെ എങ്ങിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടാനാവുക. കോടതിയില്‍ പോയാല്‍ എളുപ്പം ഊരിപ്പോരാവുന്ന അത്തരമൊരു കേസും ചുമന്ന് നിയമപാലകര്‍ക്ക് എത്ര കാലമാണ് നടക്കാനാവുക. പിന്നെ, ചാവക്കാട് മാത്രം അത്തരം വസ്ത്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നുവെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്.



ഫാഷന്‍ മാറുന്നത് സ്വാഭാവികമാണ്. ആര് തടഞ്ഞാലും എത്ര തടഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോവുക തന്നെ ചെയ്യും. നിലവിലുള്ള സാമൂഹിക രീതികള്‍ക്ക് കൈയടിക്കാനാവുന്ന ഒന്നാവണം അതെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.
എനിക്കോര്‍മ്മയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മുമ്പ് എന്റെ ചേച്ചി ചുരിദാര്‍ ധരിച്ചപ്പോള്‍ ആളുകള്‍ പരിഹാസവുമായി രംഗത്തു വന്നത്. അന്ന് മുതിര്‍ന്ന സ്ത്രീകള്‍ അധികമൊന്നും ചുരിദാര്‍ ധരിച്ചിരുന്നില്ല. അത് ഒരു മോശം വസ്ത്രമായി പോലും ആളുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഗള്‍ഫില്‍ ഏറെ കാലം കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴാണ് ചേച്ചിയെ ആളുകള്‍ പരിഹാസം കൊണ്ട് പൊതിഞ്ഞത്. ചേച്ചി മാത്രമല്ല, മറ്റു പല സ്ത്രീകളും ചുരിദാറിട്ടതിന് കളിയാക്കപ്പെടുന്നത് ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.
എന്നാല്‍, ഇന്ന് സങ്കല്‍പ്പിക്കാനാവുമോ അത്. ഇല്ല. ഇന്ന് ചുരിദാറാണ് വേഷം. അന്നതായിരുന്നില്ല. പുതിയ വസ്ത്രം കടന്നു വരുമ്പോള്‍, പഴയ തലമുറകള്‍ പുരികം ചുളിക്കുന്നത് സ്വാഭാവികമാണ്. ചുരിദാര്‍ മാത്രമല്ല, മിക്കവാറുമെല്ലാം ഫാഷനുകളും നിലവിലുള്ള പലരുടെയും പുരികം ചുളിപ്പിച്ചു തന്നെയാണ് സ്വീകാര്യത നേടിയത്. അതിനെ പുച്ഛിച്ചു ചിരിച്ചവര്‍ തന്നെ പിന്നീട് അതിന്റെ വക്താക്കളാവുന്നതാണ് പതിവ്. ആ നിലക്ക് ഇന്ന് നമുക്കുള്ള സമീപനമായിരിക്കില്ല, നാളെ ലോ വേസ്റ്റ് ജീന്‍സിനോട് എന്നത് സുനിശ്ചിതം.
ഇനി പൊലീസിന്റെ കാര്യം തന്നെ നോക്കൂ. വലിയ ട്രൌസറുമിട്ട് നമ്മുടെ പൊലീസ് ഏമാന്‍മാര്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് അത്ര പഴയ കാഴ്ചയൊന്നുമല്ല. അടുത്ത കാലം വരെ അവരുടെ യൂനിഫോം ട്രൌസറും കൂമ്പന്‍ തൊപ്പിയുമായിരുന്നു. വെറും ട്രൌസര്‍ മാത്രമിട്ട് നടക്കുന്ന പഴയ പൊലീസുകരെ നമ്മുടെ പുതിയ ഏമാന്‍മാര്‍ എങ്ങിനെയാവും കാണുക. ട്രൌസറിട്ടു റോഡിലൂടെ നടക്കരുതെന്ന് തിട്ടൂരമിടുമെന്ന് പറയാന്‍ വളരെ എളുപ്പമുള്ള പുതിയ കാലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പഴയ ട്രൌസര്‍ കാലം ഓര്‍മിക്കാനേ ഇടയില്ല. അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ അന്ന് പൊലീസുകാര്‍ ട്രൌസറിട്ടു നടന്നതിനെഎങ്ങിനെയാണാവോ സമീപിക്കുക.
നാട്ടിലൊക്കെ വലിയ ട്രൌസറിട്ടു മുണ്ട് മാടിക്കുത്തി നടന്നിരുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോളത്തെ സദാചാര കണക്കില്‍ നോക്കുമ്പോള്‍ അത് തൂക്കിക്കൊല്ലാവുന്ന ശിക്ഷയല്ലേ. അതിനും മുമ്പ്, മാറു മറക്കാതെ കൂളായി നടന്ന നമ്മുടെ മുത്തശഷ്ടിമാരെ ഈ സദാചാര പൊലീസെങ്ങാന്‍ കണ്ടിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ. വഴി വക്കില്‍ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന വിധത്തില്‍ ലൈംഗികാവയവം പുറത്തിട്ട് മൂത്രമൊഴിക്കുന്ന നമ്മുടെ പാവം ചെറുപ്പക്കാരെ മുഴുവന്‍ ഈ പൊലീസുകാര്‍ ഇനി ഇടിവണ്ടിയില്‍ കയറ്റുമോ.
പറഞ്ഞു വരുന്നത് വസ്ത്രത്തിന്റെ രാഷ്ട്രീയം അത്ര നിസ്സാരമല്ല എന്നു തന്നെയാണ്. മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം നടന്ന ഒരു നാട്ടില്‍ അതിനെ നിസ്സാരമായി കാണാനും പാടില്ല.



ഇനി പറയുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കാര്യമാണ്. അന്ന് മുടി നീട്ടി താടി നീട്ടി വളര്‍ത്തുന്നതായിരുന്നു ചെറുപ്പക്കാരുടെ ഇടയിലെ ഫാഷന്‍. കേവലം വിപ്ലവ അഭിനിവേശം മാത്രമായിരുന്നില്ല പൊതു ട്രെന്റ് തന്നെ അതായിരുന്നു. അന്ന് നക്‌സല്‍ വേട്ടക്കിറങ്ങിയ പൊലീസകാരുടെ പ്രധാന വിനോദം വഴിയില്‍ കാണുന്ന ചെറുപ്പക്കാരെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിക്കുന്നതായിരുന്നു. മുടിയും താടിയും നീട്ടി വീട്ടില്‍ നിന്നിറങ്ങുന്നവര്‍ വൈകുന്നേരം തിരിച്ചറിയാനാവാത്ത മറ്റ് ചിലരായി വീട്ടില്‍ തിരിച്ചെത്തുമെന്നര്‍ഥം. പുലിക്കോടനൊക്കെ അങ്ങിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് തെളിച്ചു കൊണ്ടു പോയ കഥകള്‍ അനേകമുണ്ട് പറയാന്‍ എഴുപതുകളിലെ യുവതലമുറക്ക്.
കേവലം മുടി വെട്ടു മാത്രമായിരുന്നില്ല. മുടിയും താടിയും നീട്ടിയാല്‍ മതിയായിരുന്നു അന്ന് നക്‌സലെന്ന് വിളിക്കപ്പെടാന്‍. പൊലീസ് പീഡനങ്ങള്‍ക്ക് വിധേയമാവാന്‍. ആ കാലം ഗൃഹാതുരതയോടല്ല നമ്മള്‍ ഓര്‍ക്കുന്നത്. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന ആലോചനകളോടെയാണ്.
ദല്‍ഹിയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ അവരുടെ വേഷവിധാനമാണ് അതിന് കാരണമെന്ന് തിട്ടൂരമിറക്കിയിരുന്നു കുറച്ച് മുമ്പൊരു ഏമാന്‍. 'മാന്യമല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല.ആരവിടെ , ലോ വേസ്റ്റ് ജീന്‍സിട്ടവരെ തുറുങ്കിലടക്കുക

ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട്ടെ പൊലീസ് നടപടി
ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. ഫാഷിസത്തിന് ചാവക്കാട്
ഒരു സ്‌റ്റോപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍



നാലഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ആദ്യം ആ വാര്‍ത്ത കണ്ടത്. ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ ലോ വേസ്റ്റ് ജീന്‍സ് നിരോധിക്കുന്നുഎന്നതായിരുന്നു അവിചാരിതമായി കൈയിലെത്തിയ പ്രാദേശിക പേജില്‍ കണ്ട വാര്‍ത്ത. ആകെ അങ്കലാപ്പായിരുന്നു അതുണ്ടാക്കിയത്. ഇന്ത്യ രാജ്യത്ത് ഒരു സര്‍ക്കിളില്‍ മാത്രം ഇത്തരമൊരു നിയമം ഉണ്ടാക്കാനാവുമോ. അതും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്. വസ്ത്ര ധാരണം അടക്കമുള്ള കാര്യങ്ങള്‍ പൊലീസുകാര്‍ തീരുമാനിക്കുന്ന ഒരവസ്ഥ കേരളം പോലെ ഒരിടത്തുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാനായില്ല. തെറ്റാവാം ആ വാര്‍ത്തയെന്നു തന്നെ നിനച്ചു. അതുമായി ബന്ധപ്പെട്ട് പിന്നെ വാര്‍ത്തകളോ, ചര്‍ച്ചകളോ അധികം കണ്ണില്‍ പെട്ടില്ല. ലോക്കല്‍ പേജില്‍ ആ കൊടുങ്കാറ്റ് ഇല്ലാതായിക്കാണുമെന്ന് തന്നെ ഉറപ്പായി, അപ്പോള്‍. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ലോ വേസ്റ്റ് ജീന്‍സ് വേട്ട മറന്നു.
ഇന്നലെ, മനോരമയുടെ ലോക്കല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങളോടെ വീണ്ടും കണ്ടു അതേ കാര്യം. പഴയ വാര്‍ത്തയുടെ ഫോളോ അപ്പല്ല. ഇപ്പോഴും അതേ സംഭവം ചാവക്കാട്ട് ആവര്‍ത്തിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട്. ഞെട്ടിച്ചത് ആ വാര്‍ത്തയുടെ ഭാഷയാണ്. ഭരണഘടന അനുശാസിക്കുന്ന പൌരസ്വാതന്ത്യ്രം പൊലീസ് നഗ്‌നമായി ലംഘിക്കുകയും 30 ഓളം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്ത വാര്‍ത്തക്ക് വല്ലാത്ത ആവേശത്തിമിര്‍പ്പുണ്ടായിരുന്നു. ഏതാണ്ട് അതേ പൊലീസുകാര്‍ തന്നെ എഴുതിയതു പോലെ. മാന്യമായ വസ്ത്രം ധരിക്കാതെ നടന്നാല്‍ എല്ലാവനെയും പിടിച്ച് അകത്തിടണമെന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി തോന്ന്യാസം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മറ്റും പറയാതെ പറഞ്ഞു വെക്കുകയാണ് ആ റിപ്പോര്‍ട്ട്. ഒപ്പം, മോശമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെ പിടിക്കാനും ചാവക്കാട് പൊലീസ് സന്നദ്ധമായി തുടങ്ങിയെന്ന അധിക വിവരവും അതില്‍ കണ്ടും. കൂടാതെ, ക്ലാസ് കട്ട് ചെയതോ അല്ലാതെയോ സിനിമാ തിയറ്ററുകളില്‍ ച്ചെല്ലുന്ന കൌമാരക്കാരെ പിടികൂടി രക്ഷിതാക്കളെ അറിയിക്കാന്‍ ചാവക്കാട്ടെ പൊലീസ് നടത്തുന്ന ധീര ശ്രമങ്ങളും റിപ്പോര്‍ട്ട് ആവേശത്തോടെ വിസ്തരിക്കുന്നു. ഒപ്പമുള്ള കാര്‍ട്ടൂണും ഇതേ മട്ടില്‍ തന്നെയാണ്. അടിവസ്ത്രം കാണിച്ച ലോ വേസ്റ്റ് ജീന്‍സ് ധരിച്ച പിള്ളാരെ പൊലീസ് പൊക്കുന്നതിന്റെ ധീരവീര പരാക്രമങ്ങള്‍ തന്നെ കാര്‍ട്ടൂണിലും. റിപ്പോര്‍ട്ടര്‍ക്കോ, ആ വാര്‍ത്ത കാര്‍ട്ടൂണ്‍ സഹിതം പത്രത്തില്‍ കണ്ണായ സ്ഥലത്ത് നിരത്തിവെച്ച സബ് എഡിറ്റര്‍ക്കോ ലോ വേസ്റ്റ് ജീന്‍സിനപ്പുറം പൌരാവകാശമെന്ന അടിസ്ഥാന പ്രശ്‌നം അതില്‍ ഉള്ളടങ്ങുന്നു എന്നു തോന്നിയിട്ടേയില്ല എന്ന അറിവാണ് സത്യത്തില്‍ ഞെട്ടിച്ചത്.
ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.
വാര്‍ത്ത വന്നതിന്റ പിറ്റേ ദിവസമാണിത്. ഒരാളും ഇക്കാര്യത്തില്‍ ഇടപെട്ടില്ല. വിദ്യാര്‍ഥി സംഘടനകളും വനിതാ, മനുഷ്യാവകാശ സംഘടനകളും ചാവക്കാട്ടെ ഫാഷിസ്റ്റ് പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മിക്കവാറും മാധ്യമങ്ങളും മത, സാമുദായിക സംഘടനകളും ചാവക്കാട്ടെ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് ചെയ്ത് ലോങ് മാര്‍ച്ച് നടത്താനാണ് സാധ്യതയെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയാവുന്നു.




അതിനിടക്കാണ് ഗൂഗിള്‍ ബസിലെ ഒരു ചര്‍ച്ച കാണാനിടയായത്. കഴിഞ്ഞ ജനുവരിയില്‍ ബെര്‍ലി തോമസ് ഇക്കാര്യത്തെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റും വെള്ളെഴുത്തിന്റെ ഒരു പോസ്റ്റും കാണാനിടയായി. വെള്ളെഴുത്തിന്റെ പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍ കണ്ടതോടെ ചില കാര്യങ്ങള്‍ ബോധ്യമായി.
ചാവക്കാട് മാത്രമല്ല, കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇമ്മാതിരി സംഭവങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെ സജീവമാണ്. ഓണ്‍ലൈന്‍ സമൂഹത്തിലെ ചുറുചുറുക്കുള്ള യൌെവനങ്ങള്‍ പോലും ചാവക്കാട്ടെ എസ്.ഐക്ക് സല്യൂട്ടടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും ഏതാണ്ട് മനസ്സിലായി. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയമോ അതുയര്‍ത്തുന്ന പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാനാവാത്ത വിധം നമ്മളൊക്കെ കോമഡി ഷോകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്നും ബസിലെ അനേകം കമന്റുകള്‍ ബോധ്യപ്പെടുത്തി.
ബെര്‍ലിയുടെ പോസ്റ്റ് വളരെ ശക്തവും കൃത്യവുമാണ്. ബെര്‍ലിക്കു മാത്രം കഴിയുന്ന സറ്റയറിന്റെ സാധ്യതകളിലൂടെ പൊലീസുകാരെ വിമര്‍ശാത്മകമായി സമീപിക്കുന്നതാണ് ഇത്. എന്നാല്‍, ഈ പ്രശ്‌നം ഉയര്‍ത്തുന്ന മറ്റു തലങ്ങളിലേക്ക് അതു വളരുന്നില്ല. ജനുവരിയിലെ പ്രത്യേക സാഹചര്യം മാത്രം പരാമര്‍ശിക്കുന്നതു കൊണ്ടാണ് അതെന്ന് തോന്നുന്നു.




സത്യത്തില്‍ ചാവക്കാട്ടെ സംഭവം വെറുമൊരു പ്രാദേശിക ഇഷ്യൂ മാത്രമല്ല. അത് കേവലം ലോ വേസ്റ്റ് ജീന്‍സില്‍ ഒതുങ്ങുന്നതുമല്ല. വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍, ഫാഷന്‍, നിലനില്‍ക്കുന്ന സദാചാരബോധവുമായി അതിനുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍, അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യങ്ങള്‍, സദാചാര പൊലീസിങ് എന്നിങ്ങനെ നിരവധി തലങ്ങളുണ്ട് അതിന്. ഫാഷന്റെ ചരിത്രവും ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകളുടെ സമകാല സാഹചര്യവും അടിയന്തിരാവസ്ഥ അടക്കമുള്ള ഫാഷിസ്റ്റ് കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകളും കൊണ്ടു വായിച്ചെടുക്കേണ്ട സുപ്രധാനമായ ഒരു ഇഷ്യൂ തന്നെയാണിത്. എന്നാല്‍, മാധ്യമങ്ങളോ ഓണ്‍ലൈനിലും പുറത്തുമുള്ള സാമൂഹിക കൂട്ടായ്മകളോ ഇത്തരത്തില്‍ ഈ പ്രശ്‌നത്തെ സമീപിച്ചിട്ടേയില്ല.
എന്താണ് സത്യത്തില്‍ ചാവക്കാട് നടന്നു കൊണ്ടിരിക്കുന്നത്. അതൊരു പൊലീസ് നടപടിയാണ്. ലോ വേസ്റ്റ് ജീന്‍സിടുന്ന പയ്യന്‍മാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ സദാചാര ലംഘനം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഇതോടൊപ്പം പത്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതെങ്കിലും ചെറുപ്പക്കാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി വന്നാല്‍ ആ വസ്ത്രം തന്നെ നിരോധിക്കുകയാണോ അതിന്റെ രീതി. ആരെങ്കിലും അടി വസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. കണ്ടവരെ മുഴുവന്‍ പിടിൂകടുകയാണോ. ഇതാണോ നാട്ടിലെ നീതിപാലനം. അതിന്റെ പേരില്‍ കണ്ണില്‍ കാണുന്ന പയ്യന്‍മാരെ മുഴുവന്‍ പിടിച്ച് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും വീട്ടുകാരെ വിളിപ്പിച്ച് ഗുണദോഷിച്ച് അയക്കുകയുമാണോ പൊലീസുകാരുടെ ഡ്യൂട്ടി. ഇതാണോ ഇന്നാട്ടിലെ ഏറ്റവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നം. എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ലോ വേസ്റ്റ് ജീന്‍സിട്ടു വെന്നതോ. ഏത് കോടതിയാണ്, ഏത് സര്‍ക്കാറാണ് അത് നിരോധിച്ച് നിയമമിറക്കിയത്. അപ്പോള്‍ പിന്നെ, ചാവക്കാട്ട് നടക്കുന്നതെന്താണ്. ഒരു സി.ഐക്ക് സ്വന്തം സര്‍ക്കിള്‍ പരിധിയിലെ വസ്ത്ര ധാരണം തീരുമാനിക്കാന്‍ അധികാരമുണ്ടോ. ഈ നടപടിക്ക് നിയമ സാധുതയുണ്ടോ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.
ഇതിനൊന്നും ഉത്തരമില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പൊലീസ് നിലവിലുള്ള നിയമം വ്യാഖ്യാനിച്ച് പുതിയ നിയമമാക്കി അവതരിപ്പിക്കുകയാണ്. അതിന് ഒരു നിയമസാധുതയുമില്ല. സാധാരണ നാട്ടിന്‍പുറങ്ങളിലെ ഇത്തിരി പ്രായം ചെന്ന കാര്‍ന്നോന്‍മാരുടെ പരിപാടിയാണിത്, സര്‍. ഇതിനല്ല, യൂനിഫോമിട്ട് പുത്തന്‍ വണ്ടിയും വാങ്ങിച്ചു തന്ന് ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത്.
ലോ വേസ്റ്റ് ജീന്‍സിന്റെ പ്രശ്‌നം അവിടെ നില്‍ക്കട്ടെ. പത്ര റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇനി സ്ത്രീകളുടെ വസ്ത്രധാരണവും കൂടി നിയന്ത്രിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നുന്ന സ്ത്രീകളും ചാവക്കാട്ട് ഇനി പിടിയിലാവുമെന്ന് സാരം. വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ചെന്ന് പെണ്‍കുട്ടികളെ വിളിച്ചിറക്കേണ്ടി വരും. എന്താണ് സാര്‍ ഈ മാന്യമായ വസ്ത്രം. ആരാണ് അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. അത് നോക്കാന്‍ ആരാണ് പൊലീസിനെ ചുമലപ്പെടുത്തിയത്. എങ്ങിനെയാണ് അവര്‍ ഈ പ്രശ്‌നം പരിഹരിക്കുക.
സിനിമാ തിയറ്ററുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്നും ക്ലാസ് സമയങ്ങളില്‍ കുട്ടികളില്‍ തയറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ സമാനമായ പൊലീസ് നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് ഇതു വരെ പൊലീസ് നിഷേധിക്കാത്തതിനാല്‍ ഇക്കാര്യം ശരി തന്നെയെന്നു കരുതണം. അങ്ങിനെയെങ്കില്‍ ചാവക്കാട്ട് അവസ്ഥ ഗുരുതരം തന്നെയാണ്.



നമുക്ക് ലോ വേസ്റ്റ് ജീന്‍സിലേക്ക് വരാം. അത് നല്ലതാണോ. അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ അതിടവരുത്തുന്നത് ശരിയാണോ. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഉപദ്രവമാവുന്ന രീതിയില്‍ അടിവസ്ത്ര പ്രദര്‍ശനം അംഗീകരിക്കാനാവില്ല. എന്നാല്‍, രാത്രികളില്‍ സധൈര്യം ഇറങ്ങി നടക്കാനാവാത്ത, ഒറ്റക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടായ, നിരന്തരം ലൈംഗികതിക്രമങ്ങളും കൈയേറ്റങ്ങളും പതിവായ ഒരു നാട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നം അതാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസുകാര്‍ മുഖ്യ പരിഗണന നല്‍കി പരിഹരിക്കേണ്ട സ്ത്രീ പ്രശ്‌നം ഇതാണെന്നും അഭിപ്രായമില്ല. മാത്രമല്ല, ലോ വേസ്റ്റ് ജീന്‍സ് ധരിക്കുന്നവരെല്ലാം അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ പെണ്ണുങ്ങളെയും നോക്കി നടക്കുന്നവരാണ് എന്ന അഭിപ്രായവും എനിക്കില്ല. അങ്ങിനെയല്ലാത്ത എത്രയോ കൂട്ടുകാര്‍ എനിക്കുണ്ട്. നിങ്ങള്‍ക്കുമുണ്ടാവും. നിങ്ങളിലുമുണ്ടാവും. പിന്നെ, ആരെങ്കിലും പ്രശ്‌നമുണ്ടാക്കുന്നുവെങ്കില്‍ അവരെ കൈകാര്യം ചെയ്യേണ്ടത് ഇതു പോലെയല്ല.
ലോ വേസ്റ്റ് ജീന്‍സ് ഒരു ട്രെന്റാണ്. ഇടക്കിടെ മാറുന്ന ഫാഷന്‍ ടെന്റ്രുകളിലൊന്ന്. ഇപ്പോഴിതാണ്. നേരത്തെ മറ്റെന്തൊക്കേയോ ആയിരുന്നു നാളെ വേറെന്തൊക്കെയോ ആയിരിക്കും. ചാവക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല അത്തരം ജീന്‍സ് ധരിക്കുന്നത്. ലോകത്ത് എല്ലായിടത്തുംസ്വാഭാവികമായി ധരിക്കുന്ന ഒരു വസ്ത്രമാണത്. പുതു തലമുറ അത് ധരിക്കുന്നത് സ്വാഭാവികമാണ്. അടിവസ്ത്ര പ്രദര്‍ശനമെന്ന് ഏക ഡിമാന്റിന്റെ പുറത്തല്ല ആരും ഇത്തരം ജീന്‍സ് ധരിക്കുന്നത്. അതെങ്ങിനെയാണ് നമുക്ക് നിരോധിക്കാനാവുക. അത്തരം വസ്ത്രം ധരിക്കുന്നവരെ എങ്ങിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടാനാവുക. കോടതിയില്‍ പോയാല്‍ എളുപ്പം ഊരിപ്പോരാവുന്ന അത്തരമൊരു കേസും ചുമന്ന് നിയമപാലകര്‍ക്ക് എത്ര കാലമാണ് നടക്കാനാവുക. പിന്നെ, ചാവക്കാട് മാത്രം അത്തരം വസ്ത്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നുവെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്.



ഫാഷന്‍ മാറുന്നത് സ്വാഭാവികമാണ്. ആര് തടഞ്ഞാലും എത്ര തടഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോവുക തന്നെ ചെയ്യും. നിലവിലുള്ള സാമൂഹിക രീതികള്‍ക്ക് കൈയടിക്കാനാവുന്ന ഒന്നാവണം അതെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.
എനിക്കോര്‍മ്മയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മുമ്പ് എന്റെ ചേച്ചി ചുരിദാര്‍ ധരിച്ചപ്പോള്‍ ആളുകള്‍ പരിഹാസവുമായി രംഗത്തു വന്നത്. അന്ന് മുതിര്‍ന്ന സ്ത്രീകള്‍ അധികമൊന്നും ചുരിദാര്‍ ധരിച്ചിരുന്നില്ല. അത് ഒരു മോശം വസ്ത്രമായി പോലും ആളുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഗള്‍ഫില്‍ ഏറെ കാലം കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴാണ് ചേച്ചിയെ ആളുകള്‍ പരിഹാസം കൊണ്ട് പൊതിഞ്ഞത്. ചേച്ചി മാത്രമല്ല, മറ്റു പല സ്ത്രീകളും ചുരിദാറിട്ടതിന് കളിയാക്കപ്പെടുന്നത് ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.
എന്നാല്‍, ഇന്ന് സങ്കല്‍പ്പിക്കാനാവുമോ അത്. ഇല്ല. ഇന്ന് ചുരിദാറാണ് വേഷം. അന്നതായിരുന്നില്ല. പുതിയ വസ്ത്രം കടന്നു വരുമ്പോള്‍, പഴയ തലമുറകള്‍ പുരികം ചുളിക്കുന്നത് സ്വാഭാവികമാണ്. ചുരിദാര്‍ മാത്രമല്ല, മിക്കവാറുമെല്ലാം ഫാഷനുകളും നിലവിലുള്ള പലരുടെയും പുരികം ചുളിപ്പിച്ചു തന്നെയാണ് സ്വീകാര്യത നേടിയത്. അതിനെ പുച്ഛിച്ചു ചിരിച്ചവര്‍ തന്നെ പിന്നീട് അതിന്റെ വക്താക്കളാവുന്നതാണ് പതിവ്. ആ നിലക്ക് ഇന്ന് നമുക്കുള്ള സമീപനമായിരിക്കില്ല, നാളെ ലോ വേസ്റ്റ് ജീന്‍സിനോട് എന്നത് സുനിശ്ചിതം.
ഇനി പൊലീസിന്റെ കാര്യം തന്നെ നോക്കൂ. വലിയ ട്രൌസറുമിട്ട് നമ്മുടെ പൊലീസ് ഏമാന്‍മാര്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് അത്ര പഴയ കാഴ്ചയൊന്നുമല്ല. അടുത്ത കാലം വരെ അവരുടെ യൂനിഫോം ട്രൌസറും കൂമ്പന്‍ തൊപ്പിയുമായിരുന്നു. വെറും ട്രൌസര്‍ മാത്രമിട്ട് നടക്കുന്ന പഴയ പൊലീസുകരെ നമ്മുടെ പുതിയ ഏമാന്‍മാര്‍ എങ്ങിനെയാവും കാണുക. ട്രൌസറിട്ടു റോഡിലൂടെ നടക്കരുതെന്ന് തിട്ടൂരമിടുമെന്ന് പറയാന്‍ വളരെ എളുപ്പമുള്ള പുതിയ കാലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പഴയ ട്രൌസര്‍ കാലം ഓര്‍മിക്കാനേ ഇടയില്ല. അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ അന്ന് പൊലീസുകാര്‍ ട്രൌസറിട്ടു നടന്നതിനെഎങ്ങിനെയാണാവോ സമീപിക്കുക.
നാട്ടിലൊക്കെ വലിയ ട്രൌസറിട്ടു മുണ്ട് മാടിക്കുത്തി നടന്നിരുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോളത്തെ സദാചാര കണക്കില്‍ നോക്കുമ്പോള്‍ അത് തൂക്കിക്കൊല്ലാവുന്ന ശിക്ഷയല്ലേ. അതിനും മുമ്പ്, മാറു മറക്കാതെ കൂളായി നടന്ന നമ്മുടെ മുത്തശഷ്ടിമാരെ ഈ സദാചാര പൊലീസെങ്ങാന്‍ കണ്ടിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ. വഴി വക്കില്‍ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന വിധത്തില്‍ ലൈംഗികാവയവം പുറത്തിട്ട് മൂത്രമൊഴിക്കുന്ന നമ്മുടെ പാവം ചെറുപ്പക്കാരെ മുഴുവന്‍ ഈ പൊലീസുകാര്‍ ഇനി ഇടിവണ്ടിയില്‍ കയറ്റുമോ.
പറഞ്ഞു വരുന്നത് വസ്ത്രത്തിന്റെ രാഷ്ട്രീയം അത്ര നിസ്സാരമല്ല എന്നു തന്നെയാണ്. മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം നടന്ന ഒരു നാട്ടില്‍ അതിനെ നിസ്സാരമായി കാണാനും പാടില്ല.



ഇനി പറയുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കാര്യമാണ്. അന്ന് മുടി നീട്ടി താടി നീട്ടി വളര്‍ത്തുന്നതായിരുന്നു ചെറുപ്പക്കാരുടെ ഇടയിലെ ഫാഷന്‍. കേവലം വിപ്ലവ അഭിനിവേശം മാത്രമായിരുന്നില്ല പൊതു ട്രെന്റ് തന്നെ അതായിരുന്നു. അന്ന് നക്‌സല്‍ വേട്ടക്കിറങ്ങിയ പൊലീസകാരുടെ പ്രധാന വിനോദം വഴിയില്‍ കാണുന്ന ചെറുപ്പക്കാരെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിക്കുന്നതായിരുന്നു. മുടിയും താടിയും നീട്ടി വീട്ടില്‍ നിന്നിറങ്ങുന്നവര്‍ വൈകുന്നേരം തിരിച്ചറിയാനാവാത്ത മറ്റ് ചിലരായി വീട്ടില്‍ തിരിച്ചെത്തുമെന്നര്‍ഥം. പുലിക്കോടനൊക്കെ അങ്ങിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് തെളിച്ചു കൊണ്ടു പോയ കഥകള്‍ അനേകമുണ്ട് പറയാന്‍ എഴുപതുകളിലെ യുവതലമുറക്ക്.
കേവലം മുടി വെട്ടു മാത്രമായിരുന്നില്ല. മുടിയും താടിയും നീട്ടിയാല്‍ മതിയായിരുന്നു അന്ന് നക്‌സലെന്ന് വിളിക്കപ്പെടാന്‍. പൊലീസ് പീഡനങ്ങള്‍ക്ക് വിധേയമാവാന്‍. ആ കാലം ഗൃഹാതുരതയോടല്ല നമ്മള്‍ ഓര്‍ക്കുന്നത്. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന ആലോചനകളോടെയാണ്.
ദല്‍ഹിയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ അവരുടെ വേഷവിധാനമാണ് അതിന് കാരണമെന്ന് തിട്ടൂരമിറക്കിയിരുന്നു കുറച്ച് മുമ്പൊരു ഏമാന്‍. 'മാന്യമല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല.മല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല. 

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം (എസ്‌ എസ്‌ എഫ്‌) --

മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.
ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍ ഒത്തുകൂടി സമൂഹത്തെ ശരിയായ ദിശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി പകര്‍ന്നു. 1973 ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ നിലവില്‍ വന്നു.
മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌ ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍ ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങള്‍ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങള്‍ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാര്‍ത്ഥികളില്‍ തളിര്‍ത്തു വളര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതല്‍കൂട്ടായ പ്രവര്‍ത്തനമായിരുന്നു അത്‌. അതിനന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാന്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.
ഇന്ന്‌ വൈവിധ്യപൂര്‍ണമായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്‌നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തില്‍ വേരൂന്നി നില്‍ക്കുകയും വളര്‍ന്നു പന്തലിക്കുകയും മറ്റുള്ളവര്‍ക്ക്‌ തണലും ഫലും നല്‍കുകയും ചെയ്യുന്നു.

വിദ്യാഭ്യാസത്തന്റെ ദിശ -- സി ആര്‍ നീലകണ്ഠന്‍


ഒരു പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഏറ്റവും സജീവമായ ചര്‍ച്ചക്കുവിധേയമാകുന്ന ഒരുനയം വിദ്യാഭ്യാസം സംബന്ധിച്ചുതന്നെയാണ്. സൌജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസമെന്ന ഭരണഘടനാ തത്വം ഒരുപരിധിവരെ പ്രായോഗികമായ സംസ്ഥാനമാണ് കേരളം. കുട്ടികളില്‍ ഏതാണ്ട് നൂറുശതമാനവും സ്കൂളില്‍ ചേരുന്നു. (ആദിവാസി- ദളിത് - അന്യസംസ്ഥാന വിഭാഗക്കാരില്‍ ഒരു പങ്കൊഴിച്ച്). വലിയതോതില്‍ മധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു മനസ്സായതിനാല്‍ കേരളീയര്‍ക്ക് വിദ്യാഭ്യാസം പ്രധാനവിഷയമാണ്. ഇത്രയേറെ സാമാന്യ പ്രാധാന്യമുള്ള ഒരു വിഷയമായിരിക്കുമ്പോള്‍ തന്നെ ഏറെ വ്യാപാരവത്കരിക്കപ്പെട്ട മേഖലയാണിത്. ജനപ്രിയതയും സാമ്പത്തിക-രാഷ്ട്രീയ- സാമുദായിക താല്‍പര്യങ്ങളും ഇഴപിരിഞ്ഞു കിടക്കുന്നതിനാല്‍ തന്നെ വിദ്യാഭ്യാസം ഇവിടെ അതിസങ്കീര്‍ണമായ വിഷയമാണ്. കമ്പോളത്തിന് ഇവിടെ സമഗ്രാധിപത്യമാണുള്ളതെന്നതിനാല്‍ ഒട്ടും തന്നെ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകളാണ് സമൂഹത്തിലെ വലിയൊരു പങ്കിനും (രാഷ്ട്രീയകക്ഷികള്‍, അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍, മാധ്യമങ്ങള്‍, ജനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം) എന്നതാണ് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നത്. അതിനൊപ്പം ഒട്ടനവധി അബദ്ധധാരണകള്‍ മാറാലകെട്ടിയ മണ്ഡലവുമാണ് കേരളത്തിലെ വിദ്യാഭ്യാസം.
മനുഷ്യ സമൂഹത്തില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം എന്താണ്? തീര്‍ത്തും അജ്ഞരും ദുര്‍ബലരും ആയ ശിശുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തിയുള്ളവരാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്നാണ് പൊതുവെ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഈ രീതിയില്‍ നോക്കിയാല്‍ വ്യക്തിയുടെതെന്നപോലെ (അതിലേറെയും) സമൂഹത്തിന്റെ കടമയാകുന്നു വിദ്യാഭ്യാസം. നാളത്തെ സമൂഹത്തില്‍ നമുക്ക് ഏതുതരം മാനവവിഭവശേഷി ആവശ്യമാണെന്ന് മുന്‍കൂട്ടിക്കണ്ട് തയാറാക്കപ്പെടുന്നതാകണം വിദ്യാഭ്യാസ പദ്ധതികളെന്നര്‍ത്ഥം. സമൂഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടും അതനുസരിച്ചുള്ള നിയന്ത്രണവും വിദ്യാഭ്യാസത്തില്‍ വേണം. അഥവാ വിദ്യാഭ്യാസം 'പൊതു'തന്നെയായിരിക്കണം. കുട്ടിയുടെ ശേഷിയും സമൂഹത്തിന്റെ ആവശ്യവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസപദ്ധതിതന്നെയാണ് വേണ്ടത്. നാളത്തെ സമൂഹം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് സമൂഹത്തിന്, അല്ലെങ്കില്‍ അതിന്റെ നിയന്ത്രകരായ സര്‍ക്കാറിന് കൃത്യമായി ഉണ്ടായിരിക്കണം. ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്നം. ഇടതു-വലതു വ്യത്യാസമില്ലാതെ 'നാളത്തെ കേരള'ത്തെപ്പറ്റി എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള ധാരണകള്‍ പരമാബദ്ധമാണ്. കാരണം ഇവരെല്ലാം ഹ്രസ്വദൃഷ്ടികളാണ്. തന്നെയുമല്ല ഇവിടെ നിലനില്‍ക്കുന്ന സമ്പ്രദായം ഇവര്‍ക്കെല്ലാം ലാഭകരവുമാണ്.
ഇന്നു കേരളത്തിലെ വിദ്യാഭ്യാസം (ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അത്ര വ്യത്യസ്തമല്ല. എങ്കിലും ഇവിടെയാണിതു ചര്‍ച്ചയാകുന്നത് എന്നുമാത്രം) ഏതാണ്ട് പൂര്‍ണമായും വ്യക്തി കുടുംബാധിഷ്ഠിതമാണ്. "എന്റെ കുട്ടിക്ക് ഏതു വിദ്യാഭ്യാസം കിട്ടണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ സാമ്പത്തിക ശേഷിയാണ്, സാമൂഹ്യ പദവിയാണ്'' മറിച്ച് ആ കുട്ടിയുടെ ശേഷിയോ സമൂഹത്തിന്റെ ആവശ്യമോ ഇവിടെ ഘടകമാകുന്നതേയില്ല. ഇതിന്റെ ഏറ്റവും പ്രധാന ദോഷം പൊതുവിദ്യാഭ്യാസം എന്നൊന്ന് ഇല്ലാതാകുന്നുവെന്നതു തന്നെയാണ്. ബ്രിട്ടീഷുകാര്‍ അടിമകളാക്കിവച്ചിരുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൊഴിച്ച് ലോകത്തെവിടെയും പ്രാഥമിക(സ്കൂള്‍തല)വിദ്യാഭ്യാസം പൂര്‍ണമായും മാതൃഭാഷയിലാണ്. വിദ്യാഭ്യാസത്തെപ്പറ്റി പഠിച്ച കോത്താരി കമ്മീഷനടക്കം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ മലയാള മാധ്യമം അധമമാണെന്നും ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നത് മേ•യാണെന്നും വലിയ ശതമാനം രക്ഷിതാക്കള്‍ കരുതുന്നു. സംസ്ഥാന സിലബസിനെക്കാള്‍ മെച്ചമാണ് സിബിഎസ്സി എന്നും അതിനെക്കാള്‍ മെച്ചമാണ് അന്താരാഷ്ട്ര സിലബസായ ഐസിഎസ്ഇ എന്നും സമൂഹത്തില്‍ വലിയൊരു പങ്കും കരുതുന്നു. സൌജന്യ പൊതു വിദ്യാഭ്യാസത്തെക്കാള്‍ വിലയുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസമാണ് മെച്ചമെന്നു കരുതുന്നത് കമ്പോളസിദ്ധാന്തമാണ്. വിലകൂടുന്തോറും ഗുണം വര്‍ധിക്കുമെന്ന് കരുതുന്നത് കമ്പോള തത്വമാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയെന്നത് ബോധപൂര്‍വമായ നയമായിത്തന്നെ പലപ്പോഴും നടപ്പിലായിട്ടുണ്ട്. ഡിപിഇപി പോലുള്ള ലോകബാങ്ക് പദ്ധതികള്‍ ഇതിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുകയെന്നതിന്റെ മറവില്‍ പൊതുവിദ്യാഭ്യാസം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും പിടിഎ കമ്മിറ്റികള്‍ക്കും വിട്ടുകൊടുക്കുന്നു. ഓരോ കുടുംബവും മുടക്കുന്ന പണം- വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, യാത്ര തുടങ്ങിയവക്കെല്ലാം- കൂടിക്കൊണ്ടേയിരിക്കുന്നു.
സമൂഹത്തിലെ മേ•യുടെ മാനദണ്ഡം പണമായി മാറുന്നതോടെ വിദ്യാഭ്യാസത്തില്‍ വിവിധതരം 'അരിപ്പകള്‍' (ഫില്‍ട്ടേഴ്സ്) സൃഷ്ടിക്കപ്പെടുന്നു. പന്ത്രണ്ടാം ക്ളാസു വരെ സൌജന്യ വിദ്യാഭ്യാസം കിട്ടുന്ന ഇടമാണ് കേരളമെന്നു നാം അഭിമാനിക്കാറുണ്ട്. എന്നാല്‍ ഇതു ശരിയല്ല. പ്രത്യേകിച്ചും കേരളത്തിലെ എല്ലാ രക്ഷിതാക്കളും ഭ്രാന്തു പിടിച്ചലയുന്ന പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിന്റെ കാര്യങ്ങളിലെങ്കിലും എന്നു കാണാം. വിദ്യാലയത്തില്‍ പഠിപ്പിക്കുന്നത് വച്ചുകൊണ്ട് എത്ര മിടുക്കരായ വിദ്യാര്‍ഥിക്കും ഈ കോളജിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം നേടാനാകില്ല. അതിനായി പ്രത്യേകം പരിശീലനം വിദ്യാലയത്തിനു പുറത്തുനേടണം. അതിനു വന്‍തുക മുടക്കണം. (ഇന്ന് കേരളത്തില്‍ വലിയൊരു വ്യാപാരമായി ഇതു വളര്‍ന്നിരിക്കുന്നു.) മത്സരാര്‍ഥിയുടെ ഒരു പ്രത്യേക യോഗ്യതയോ അറിവോ അവിടെ പരീക്ഷിക്കപ്പെടുന്നില്ല. മറിച്ച് വിദ്യാഭ്യാസം കൊണ്ടുനേടുന്ന ഒരു യാന്ത്രികഓര്‍മ ശക്തിമാത്രം മതി ഇവിടെ ഉയര്‍ന്ന സ്ഥാനം നേടാന്‍. അതുകൊണ്ടു തന്നെ ഈ പ്രവേശന പരീക്ഷ കുറെപ്പേരെ ഒഴിവാക്കുന്ന അരിപ്പയാകുന്നു. ആര്‍ക്കാണിതില്‍ അധിക സാധ്യതയുണ്ടാകുന്നത്? സമ്പന്നര്‍, നഗരവാസികള്‍ എന്നിവര്‍ക്കുതന്നെ. പണമില്ലാത്തവരും വിദൂര ഗ്രാമങ്ങളില്‍ ജീവിക്കുന്നവരും പുറന്തള്ളപ്പെടുന്നതിന്റെ യുക്തിയെന്താണ്? തമിഴ്നാടു പോലുള്ള സംസ്ഥാനങ്ങള്‍ പ്രവേശനപരീക്ഷ തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണ്. സ്വാശ്രയ കോളജില്‍ അന്‍പത്+അന്‍പത് എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതിലെ ചതിക്കുഴി ചൂണ്ടിക്കാട്ടിയ ഒരാളാണ് ഈ ലേഖകന്‍. ഇവിടെ 'മെറിറ്റ്' ആയി വരുന്ന  അന്‍പത് ശതമാനവും സമ്പന്നര്‍ തന്നെയാകും. കോട്ട നല്‍കുന്ന ബാക്കി അന്‍പതും അതു തന്നെ. ഫലത്തില്‍ നൂറ് ശതമാനവും സമ്പന്നര്‍ക്കു നല്‍കുന്ന പദ്ധതിയാണിത്. ജനങ്ങളോട്, പ്രത്യേകിച്ച് ദരിദ്രരോട് ബന്ധമുള്ള സര്‍ക്കാറാണെങ്കില്‍ അഭിമാനകരമായി ഈ പരീക്ഷ അവസാനിപ്പിക്കണം. പണ്ടെന്നോ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റില്‍ തിരുത്തല്‍ (1979-80)നടത്തിയെന്ന കാരണം പറഞ്ഞ് ഇന്നും പ്രവേശന പരീക്ഷ നടത്തുന്നതിലെ അനീതി അവസാനിപ്പിക്കണം. പുതിയ സര്‍ക്കാറിന് അതിവിപ്ളവകരമായ നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന വ്യാമോഹമൊന്നുമില്ല. ഇതേ മുന്നണിയുടെ മുന്‍കാല ഭരണാനുഭവങ്ങള്‍ മറക്കാറായിട്ടില്ല. എങ്കിലും ശരിയുടെ ദിശയിലേക്കുള്ള ഒരു ചലനം സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വലിയൊരു പങ്ക് കൊണ്ടുപോവുന്നത് പ്രൊഫഷണല്‍ (അതില്‍തന്നെ) സ്വാശ്രയവിദ്യാഭ്യാസമാണ്. മൊത്തം വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനം പോലും  വരാത്തവരെപ്പറ്റി ഇത്രയേറെ ചിന്തിക്കുമ്പോള്‍ ബാക്കി 95 ശതമാനത്തിന്റെ കാര്യത്തില്‍ അക്ഷന്തവ്യമായ അവഗണനയുണ്ട്. ഇതിനു കാരണം അവിടെ ഇത്രമാത്രം വ്യാപാരസാധ്യതയില്ലെന്നതല്ലേ? നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതലുള്ള പഠനവിഷയങ്ങളും പഠനരീതികളും ഗൌരവതരമായ ഒരു പരിശോധനക്ക് ആരും വിധേയമാക്കിയിട്ടില്ല. വിദ്യാര്‍ഥി-അധ്യാപക സംഘടനകളാണല്ലോ ഏറ്റവും സംഘടിതമായ രീതിയില്‍ ഈ മേഖലയില്‍ ഇടപെടുന്നത്. എന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് (വിവാദങ്ങളല്ലാത്ത) യഥാര്‍ത്ഥ സംവാദങ്ങള്‍ ഒന്നും സംഘടനകള്‍ നടത്താറില്ല. പഴയ ശൈലിയില്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറും എന്നു പറയുമെങ്കിലും മിക്കപ്പോഴും അലകിനെപ്പറ്റി ആരും ചിന്തിക്കാറില്ല. എല്ലാ ചര്‍ച്ചകളും 'പിടി'യെ(നടത്തിപ്പിനെ)പ്പറ്റി മാത്രം. പ്രവേശനം, അതിലെ മാനദണ്ഡം, സംവരണം, നിയമനം തുടങ്ങിയവ മാത്രം. ഇത്തരം നിശ്ശബ്ദതക്കിടയിലാണ് ലോകബാങ്കും അതിന്റെ രഹസ്യ ഏജന്റുമാരും ഡിപിഇപി പോലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. അതൊന്നും പഠിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
പ്രൊഫഷണല്‍ അല്ലാത്ത ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ് കേരളത്തില്‍. മറ്റൊന്നിനും കിട്ടാത്തവര്‍ വന്നു പഠിക്കുന്നവയായി ഈ കോഴ്സുകള്‍ മാറി; വിശേഷിച്ചും 'ഹ്യൂമാനിറ്റീസ്' എന്നറിയപ്പെടുന്ന വിഷയങ്ങള്‍. ചരിത്രവും രാഷ്ട്രമീമാംസയും സാഹിത്യവും മനഃശാസ്ത്രവുമ സാമൂഹ്യശാസ്ത്രവുമൊന്നും സമൂഹത്തിനാവശ്യമില്ലാത്ത വിഷയമല്ല. ഇക്കാര്യം തിരിച്ചറിയാന്‍ ഉയര്‍ന്ന അക്കാദമിക നിലവാരമുള്ള ദില്ലി സര്‍വകലാശാലയിലും മറ്റും പോയാല്‍ മതി. അവിടെ മേല്‍പറഞ്ഞ വിഷയങ്ങള്‍ക്കാണ്, മെഡിസിന്‍, എഞ്ചിനീയറിംഗ് ശാഖകളെക്കാള്‍ താല്‍പര്യം എന്ന് വെറും കിണറ്റിലെ തവളകളായ കേരളത്തിലെ രക്ഷിതാക്കള്‍ അറിയുന്നില്ല. മെഡിസിനും എന്‍ജിനീയറിംഗിനും പഠിക്കുന്നതു ജോലികിട്ടാനാണെന്നു മിക്കവരും കരുതുന്നു. എന്നാല്‍ അതിനെക്കാള്‍ വേഗത്തില്‍ തൊഴില്‍ നേടാന്‍ കഴിയുന്ന നിരവധി സാധ്യതകള്‍ ഇന്നുണ്ട്. എന്‍ട്രന്‍സ് വ്യാപാരികളുടെ വലയിലാണ് കേരളം. ആരൊക്കെ ശ്രമിച്ചാലും ഇന്നാട്ടിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ അധികകാലം നിലനില്‍ക്കില്ലെന്നു തീര്‍ച്ച.
എല്ലാവരെയും 'മുഖ്യധാര'യിലേക്കു കൊണ്ടുവരികയെന്നതായിരിക്കരുത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് ജനാധിപത്യ വിരുദ്ധമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും വിവിധ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടേതായ സ്വത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമൂഹത്തില്‍ സ്ഥാനം നേടാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. പ്രകൃതിയെയും മനുഷ്യനെയും സമൂഹത്തിന്റെ പരസ്പരാശ്രിതത്വത്തെയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വിദ്യാഭ്യാസത്തിനും അര്‍ഥമില്ല. അധ്യാപകരുടെ പരിശീലനം ഇതില്‍ വളരെ പ്രധാനമാണ്. പുതിയൊരു അധ്യാപക വിദ്യാര്‍ഥി ബന്ധം രൂപപ്പെടണം. വ്യാപാരാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കപ്പെടണം.
ഒട്ടനവധി സൂക്ഷ്മാംശങ്ങളില്‍ ചര്‍ച്ച നടത്തി മാത്രമേ വിദ്യാഭ്യാസരംഗത്തെ നയരൂപീകരണം നടത്താവൂ. അതിനു തുടക്കമാകണം. ഒരു കാര്യംകൂടി. വിദ്യാഭ്യാസവകുപ്പ് മുസ്ലിംലീഗില്‍നിന്ന് മാറ്റി കോണ്‍ഗ്രസ് എടുക്കണമെന്ന ചില മതേതര പാര്‍ട്ടികളുടെ നിലപാടിലെ കാപട്യം നാം തിരിച്ചറിയണം. ഏതു കക്ഷിയുടെ മന്ത്രിയെന്നല്ല, നയമാണു പ്രധാനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ മതേതര മാര്‍ക്സിസ്റ് മന്ത്രിയാണല്ലോ വകുപ്പ് ഭരിച്ചത്. രണ്ടാം മുണ്ടശ്ശേരിയെന്നൊക്കെ സ്വയം വിളിക്കാന്‍ ശ്രമിച്ചുവെന്നതു ശരി. എന്നാല്‍ വിദ്യാഭ്യാസ രംഗം ഇത്രയേറെ കുത്തഴിഞ്ഞതും ചെലവേറിയതുമായ മറ്റൊരു കാലം കേരളത്തിലുണ്ടായിട്ടില്ല