Total Pageviews

Friday, 18 November 2011

Posted by Picasa

Friday, 23 September 2011

ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധന; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിക്കിടെ ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തും. സെപ്തംബര്‍ 25നാണ് തെളിവെടുപ്പ് നടത്തുക.

മുഖ്യമന്ത്രിയും പട്ടിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു. സംഭവം ആദിവാസികളെ പരസ്യമായി അപമാനിക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ച അഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എകെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.


Thursday, 22 September 2011

ഒപ്പിട്ടു മടങ്ങുന്നു നഴ്‌സുമാര്‍

തലക്കെട്ട് ചേര്‍ക്കുക
കോഴിക്കോട്:
നാനാതരം പകര്‍ച്ചവ്യാധികളുമായി സംസ്ഥാനം പനിച്ചു വിറയ്ക്കുമ്പോള്‍ രോഗികള്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കേണ്ട നഴ്‌സുമാര്‍ ജോലിക്കുകയറാതെ ഡിഎംഒ ഓഫിസ് വരാന്തയില്‍ നേരംകൊല്ലുന്നു. മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്ത ഇവര്‍ ഡിഎച്ച്എസിനു കീഴിലുള്ളവരാണെന്നുള്ള കാരണം കാട്ടിയാണു പറഞ്ഞുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുകയും നൂറുകണക്കിനാളുകള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പുറത്താക്കിയ സ്റ്റാഫ് നഴ്‌സുമാരാണു പകരം നിയമനം ലഭിക്കാതെ ഒരുമാസമായി കലക്റ്ററേറ്റിലെ ഡിഎംഒ ഓഫിസ് വരാന്തയില്‍ കാലം കഴിക്കുന്നത്.
കഴിഞ്ഞ മാസം 31നു മെഡിക്കല്‍ കോളജില്‍ നിന്നും നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ട നഴ്‌സുമാര്‍ക്ക് എന്നും രാവിലെ 10നു ഡിഎംഒ ഓഫിസിലെത്തി ഒപ്പിട്ട് വൈകുന്നേരം അഞ്ചുവരെ കലക്റ്ററേറ്റ് പരിസരത്തെങ്ങാനും ഇരിക്കാനാണു മുകളില്‍ നിന്നുള്ള നിര്‍ദേശം. അതുപ്രകാരമാണു നാട് പനിച്ചുവിറച്ചു നില്‍ക്കുമ്പോഴും നഴ്‌സുമാര്‍ കൃത്യസമയം പാലിച്ച് ഡിഎംഒ ഓഫിസില്‍ വന്നുപോകുന്നത്. നാലുരോഗികള്‍ക്ക് ഒരു നഴ്‌സ് എന്നതു പോയിട്ട് 15 രോഗികള്‍ക്ക് ഒരു നഴ്‌സുമാര്‍പോലുമില്ലാത്ത മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് 68 നഴ്‌സുമാരാണ് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി ജോലിയില്ലാതെ വിഷമിക്കുന്നത്.

15വര്‍ഷംവരെ സീനിയോരിറ്റിയുള്ള നഴ്‌സുമാര്‍ ഇക്കൂട്ടത്തിലുണ്ട്. പനിയും പകര്‍ച്ച വ്യാധികളുമായി ദിനംപ്രതി നൂറുകണക്കിനു രോഗികള്‍ വന്നു നിറയുന്ന മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാമായിരുന്നവരാണ് ഇവര്‍. നിരന്തര സമ്മര്‍ദ്ദ ഫലമായി 21 പേര്‍ക്ക് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി നിയമനം നല്‍കിയതായി ഡിഎംഒ പറയുന്നു. അവശേഷിക്കുന്ന 47 പേര്‍ എത്രകാലം ഇങ്ങനെ വെറുതേ വന്നുപോകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ഉത്തരമില്ല. പകരം നിയമനം വേഗത്തിലാക്കണെമന്നാവശ്യപ്പെട്ട് താഴെത്തട്ടിലുള്ള ജനപ്രതിനിധികള്‍ മുതല്‍ മുഖ്യമന്ത്രിവരേയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാപ്പെടാതെ നീളുന്നതില്‍ കടുത്ത ആശങ്കയിലാണു നഴ്‌സുമാര്‍. ഇവരില്‍ ഏറെ സീനിയറായ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ ഡയറക്റ്ററേറ്റ് ഒഫ് ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ (ഡിഎച്ച്എസ്) ഉള്ള നഴ്‌സുമാര്‍ വേണ്ടെന്നും ഡയറക്റ്ററേറ്റ് ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡിഎംഇ) കീഴില്‍പ്പെടുന്നവര്‍ മാത്രം മതിയെന്നുമുള്ള ആരോഗ്യവകുപ്പിന്റെ കര്‍ശന ഉത്തരവിന്റെ പേരിലാണ് കോഴിക്കോട് മെഡിക്കല്‍കോളജുകളില്‍ നിന്നുള്ള 68 നഴ്‌സുമാരെ മുന്നറിയിപ്പൊന്നമില്ലാതെ പുറത്താക്കിയത്. 2008ല്‍ ഇടതുസര്‍ക്കാറിന്റെ കാലത്താണ് ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ഡിഎച്ച്എസ്, ഡിഎംഇ ഇങ്ങനെ വിഭജിച്ചത്. െ്രെപമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍വരെ ജോലിയെടുക്കുന്നവരെ ഡിഎച്ച്എസിനുകീഴിലും മെഡിക്കല്‍കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവരെ ഡിഎംഇക്കു കീഴിലുമാക്കി.

ഇത്തരത്തില്‍ വിഭജനം നടന്നെങ്കിലും പുനര്‍വിന്യാസം ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു തീരുമാനം.
സംസ്ഥാനം പനിക്കിടക്കയിലായ വേളയില്‍ ആരോഗ്യവകുപ്പ് ധൃതിപിടിച്ച് നടപ്പാക്കിയത്. മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണു കോഴിക്കോട് മെഡിക്കല്‍ കോളജ്. നിലവില്‍ ഒരു വാര്‍ഡിലെ രോഗികളെ നോക്കാന്‍പോലും നഴ്‌സുമാരില്ലാത്ത അവസ്ഥയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഇത്രയും കാലം മെഡിക്കല്‍കോളജിലെ കാര്യങ്ങള്‍ നീങ്ങിയത്. അത്തരമൊരു ഘട്ടത്തില്‍ പകരം സംവിധാനം പോലുമേര്‍പ്പെടുത്താതെ നഴ്‌സുമാരെ പറഞ്ഞുവിട്ടത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.








വിക്രത്തിനു കൂട്ടായി ദീക്ഷ

തലക്കെട്ട് ചേര്‍ക്കുക
തെലുങ്കില്‍ താരമായ മറ്റൊരു നടി കൂടി തമിഴിലേക്ക്. ദീക്ഷ സേത്ത് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതു വിക്രത്തിനൊപ്പം. മിസ് ഇന്ത്യ വേദിയിലൂടെ മോഡലിങ്ങിലെത്തിയ ദീക്ഷ 2001ല്‍ വേദം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ സാന്നിധ്യം അറിയിച്ചത്. പിന്നീട് വാണ്ടഡ്, റിബല്‍ തുടങ്ങിയ ചിത്രങ്ങള്‍.

ദൈവ തിരുമകളിന്റെ വിജയത്തിനു ശേഷം വിക്രം അഭിനയിക്കുന്ന രാജാപാട്ടൈയുടെ മറ്റൊരു സവിശേഷത വിഖ്യാത സംവിധായകന്‍ കെ. വിശ്വനാഥിന്റെ സാന്നിധ്യമാണ്. ഒരു മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണു കേന്ദ്ര പ്രമേയം. മുത്തച്ഛനെ അവതരിപ്പിക്കാന്‍ എണ്‍പത്തൊന്നാമത്തെ വയസില്‍ വിശ്വനാഥ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നു. സുസീന്ദിരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിത്ര കുര്യനും പ്രധാനപ്പെട്ട റോളില്‍ എത്തുന്നു. സിദ്ദിഖിന്റെ കാവലനിലൂടെ തമിഴകത്തു ശ്രദ്ധേയയായ മിത്രയ്ക്കു കൂടുതല്‍ മികച്ച റോളുകള്‍ കിട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണ് ഈ ചിത്രം. യുവന്‍ ശങ്കര്‍ രാജയാണു സംഗീതം.

വളരെ നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിനു നിരവധി തടസങ്ങള്‍ നേരിട്ടിരുന്നു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നു പിന്മാറിയതിനു ശേഷമാണു വിക്രം, സുസീന്ദിരനുമായി സഹകരിച്ചത്. പാട്ടും ആട്ടവും ആക്ഷനുമൊക്കെയുള്ള തട്ടു പൊളിപ്പിന്‍ ചിത്രം എന്നാണു സുസീന്ദിരന്‍ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നായികയായി ദീക്ഷയെ തീരുമാനിച്ചു. എന്നിട്ടും ഷൂട്ടിങ് താമസിച്ചു. നായികയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടിയെ നിശ്ചയിക്കുന്നതിനു നേരിട്ട തടസങ്ങളാണു കാരണം.

Tuesday, 30 August 2011

നാടെങ്ങും പെരുന്നാള്‍ ആഘോഷം

കുരുംബലങ്ങോട് :  സന്തോഷത്തിന്റെ പൂത്തിരി വിരിയിച്ചു മലയാളികള്‍ ചെറിയപെരുന്നാള്‍ ആഘോഷം തുടങ്ങി. ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരത്തോടെ പള്ളികളില്‍ നിന്ന് തക്ബീറുകള്‍ മുഴങ്ങി തുടങ്ങി. കാലവര്‍ഷം തിമിര്‍ത്ത് പെയ്തിട്ടും പെരുന്നാള്‍ ആഘോഷം സജീവമാണ്. 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്' എന്ന തക്ബീറിന്റെ അലയോലികളാണ് നാട്ടിലെങ്ങും. റമസാന്‍ മുപ്പതും തികച്ചതിന്റെ ധന്യതയിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു ഈദുല്‍ ഫിത്വര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ ചൊവ്വാഴ്ചയായതിനാല്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ തന്നെ പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴു മണി മുതല്‍ തന്നെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങും. വിശ്വാസികള്‍ പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് അത്തര്‍ പുരട്ടി പള്ളികളിലേക്ക് പെരുന്നാള്‍ നിസ്‌കരത്തിന് പോകുന്ന തിരക്കിലാണ്.

Thursday, 25 August 2011

രണ്ടാം സ്വാതന്ത്ര്യ സമരം

 ഒരു വലിയ കൊടും കാറ്റിന് തൊട്ടു മുന്‍പുള്ള ശാന്തത, അതാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അണ്ണാ ഹസാരെയുടെ ഈ പ്രക്ഷോഭത്തെ അങ്ങനെയാണ് ഞാന്‍ !കാണുന്നതും. ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രക്ഷോഭങ്ങളും ചെറുപ്പക്കാരുടെ മനസിലുണ്ടാക്കിയ ഒരു ചിന്ത, വീണ്ടുവിചാരം, അവബോധം. നേതാക്കളോടും നിയമജ്ഞരോടുമുള്ള പുച്ഛം, അവനുചുറ്റുമുള്ള ഭരണസംവിധാനത്തിന്റെ പരാജയം. ജനിച്ചു വീഴുന്ന കുഞ്ഞിനുവേണ്ടി പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ. ജയിപ്പിച്ചു വിടുന്ന നേതാക്കളുടെ അഹന്തയും ധാര്‍ഷ്ട്യവും. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു രാഷ്ട്രിയ പ്രസ്ഥാനവും രാജ്യത്ത് ഇല്ലാത്ത അവസ്ഥ. കള്ളനും കൊലപാതകിയും ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന സമൂഹം. പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥ. ഒരു 72 കാരന് പിന്നില്‍ ജനിച്ചു വീഴുന്ന കുഞ്ഞും എഴുന്നേറ്റുനില്‍ക്കാന്‍ ഇതിനപ്പുറം എന്ത് വേണം?
പൊതുവേ ഇതില്‍ യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍. പ്രായമായവര്‍ ഇതില്‍ കുറവാണ്. കാരണം അവര്‍ ഇതിലും വലിയ അതിജീവനത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നു വന്നവരാണ്. പക്ഷേ ഒരു പുതിയ തലമുറയ്ക്കും ഒരു പുതിയ ഇന്ത്യയ്ക്കും വേണ്ടിയുള്ള മക്കളുടെ പ്രയത്‌നം കണ്ടില്ലെന്നു നടിക്കാന്‍ !അവര്‍ക്ക് അധികനാള്‍ കഴിയില്ല. 5 % വരുന്ന ഒരു സമൂഹത്തിനോ ഒരു കുടുംബത്തിനോ രാജ്യം തീറെഴുതി കൊടുക്കുവാന്‍ വേണ്ടിയല്ല പതിനായിരങ്ങളുടെ ചോര ചീന്തി ഈ രാജ്യത്തെ സ്വതന്ത്രമാക്കിയത്. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് ഓരോ പുല്‍ക്കൊടിക്കും സ്വാതന്ത്ര്യത്തോടും സമത്വത്തോടും കൂടി ജീവിക്കുവാനുള്ള അവകാശത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണിത്. 

Friday, 19 August 2011

സ്വപ്നങ്ങല്‌കൊരു വസന്തകാലം വരുന്നു........

 എന്റെ  സ്വപ്നങ്ങളും പോവനിയുമോ ?
 ഞാന്‍  എനോട് തന്നെ പലപോയും ചോദിക്കാറുണ്ട്
ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ......................
ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി
തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയ ജോലി അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍  പൂവനിയുന്നതിനുവേണ്ട  ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ്
അള്ളാഹു അനുഗ്രകെട്ടെ ആമീന്‍

സംശയരോഗിയെ ചികിത്സിക്കുക

സംശയിക്കാനും ചോദ്യംചെയ്യാനുമുള്ള താത്പര്യം വളര്‍ച്ചയ്ക്കും വിജ്ഞാന സമ്പാദനത്തിനും അത്യാവശ്യമാണ്. സംശയമില്ലെങ്കില്‍ അന്വേഷണമില്ല, അന്വേഷണമില്ലാതെ അറിവും ഉണ്ടാവുന്നില്ല. സംശയം ഒരു ശീലമായിത്തീരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. സംശയക്കാര്‍ പങ്കാളിയുടെ മാത്രമല്ല മക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഒക്കെ ജീവിതത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ നിരന്തരം ശ്രദ്ധിക്കപ്പെടുന്നു എന്ന അറിവ് അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നാകയാല്‍ നമ്മള്‍ പലപ്പോഴും ഇത്തരം സ്വഭാവക്കാരെ ഒഴിവാക്കാനാണ് ശ്രമിക്കുക.

എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്ത ഒരാള്‍ക്കാണ് ഈ ശീലം ഉള്ളതെങ്കിലോ? കാര്യം സങ്കടകരം തന്നെ. പ്രത്യേകിച്ചും ജീവിതപങ്കാളിക്ക് സംശയം ബാധിച്ചാല്‍. വഴിയില്‍ വെച്ച് പരിചയക്കാരെ കണ്ടാല്‍ പങ്കാളി കൂടെയുണ്ടെങ്കില്‍ തലകുനിച്ച് കാണാത്ത മട്ടില്‍ നടക്കണം. വീട്ടില്‍ ചെന്ന് അവര്‍ക്കെന്തു തോന്നിക്കാണും എന്നാലോചിച്ച് മനസ്സ് പുണ്ണാക്കണം. ഒരു റോങ് നമ്പര്‍ ഫോണില്‍ വന്നാല്‍, വഴിപോക്കരാരെങ്കിലും വീടുതെറ്റി കയറിവന്നാല്‍ ഒക്കെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി.

സംശയശീലത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്. ഒന്നാമത് സ്വന്തം അനുഭവങ്ങള്‍ തന്നെ. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ കഥയാണ് പലര്‍ക്കും പറയാനുണ്ടാവുക. സ്വന്തം അനുഭവങ്ങള്‍തന്നെ ആയിക്കൊള്ളണമെന്നില്ല. മറ്റൊരാളുടെ ചീത്ത അനുഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചാലും മതി സംശയം തുടങ്ങാന്‍. ഈ സ്വഭാവംകൊണ്ട് ചിലപ്പോഴൊക്കെ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും എന്നുകൂടി കാണുന്നതോടെ സംശയശീലം ഉറച്ച് വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായിത്തീരുന്നു.

അപകര്‍ഷതാബോധമുള്ളവരില്‍ക്കാണുന്ന സംശയമാണ് ഇനിയൊന്ന്. താന്‍ മോശക്കാരനാണെന്നും തനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവില്ലെന്നും വിശ്വസിക്കുന്ന ഭര്‍ത്താവ് ഭാര്യയെ സംശയിക്കുക തന്നെ ചെയ്യും. എന്നേക്കാള്‍ മിടുക്കനായ ഒരാളുമായി ഇവള്‍ ഇടപെട്ടാല്‍, അയാളുമായി തട്ടിച്ചുനോക്കി തന്റെ കഴിവുകേടുകള്‍ ഭാര്യ മനസ്സിലാക്കിക്കളയും എന്നാണ് ഇക്കൂട്ടരുടെ പേടി. ഈ പേടിയെപ്പറ്റി വ്യക്തിക്ക് ബോധമുണ്ടായിക്കൊള്ളണം എന്നില്ല. പലപ്പോഴും ഇത്തരം വ്യാപാരങ്ങള്‍ അബോധമനസ്സിലാവും നടക്കുക. ലൈംഗികമായ അസൂയയും ഉടമസ്ഥതാബോധവും മൂര്‍ച്ഛിച്ച് ഒടുവില്‍ പങ്കാളി തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഉത്കണ്ഠ ആയിത്തീരുന്നു. ഇത്തരക്കാര്‍ക്ക് പങ്കാളിയെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ച കനിപോലെ സൂക്ഷിക്കാനാണ് വ്യഗ്രത.

ഇവിടെ സംശയം അബോധമനസ്സിന്റെ ഒരായുധമാണ്. ഇതുപയോഗിച്ച് വ്യക്തി പങ്കാളിയുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നു. മദ്യപാനികളില്‍ ഇത് സാധാരണമാണ്.സംശയത്തെ കടപുഴക്കാന്‍ തക്ക വസ്തുനിഷ്ടമായ തെളിവുകള്‍ കിട്ടിയാലും ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ വ്യക്തിയുടെ സാമൂഹികബന്ധങ്ങള്‍ തകര്‍ക്കുകയും ഒടുവില്‍ ഒറ്റപ്പെടലിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഉദാഹരണമായി, ഭാര്യയെ സംശയിക്കുന്നയാളെ സ്‌നേഹിതന്‍ ഉപദേശിക്കുന്നു എന്നു സങ്കല്പിക്കുക. ആ സ്‌നേഹിതനേയും സ്വന്തം ഭാര്യയേയും ബന്ധിപ്പിച്ചുള്ള സംശയങ്ങളാവും പിന്നീടയാളുടെ മസ്തിഷ്‌കത്തില്‍ നുരയിടുക.

തലച്ചോറിന്റെയും അന്തഃസ്രാവ ഗ്രന്ഥികളുടെയും അപാകതയാല്‍ ഉണ്ടാവുന്ന സംശയശീലം തികച്ചും ഗൗരവമുള്ളതാണ്. ഇവരെ ഉപദേശങ്ങളിലൂടെയോ കുറ്റപ്പെടുത്തലിലൂടെയോ നേരെയാക്കാനാവില്ല. 

. മുടികൊഴിച്ചില്‍ വളരെ സാധാരണമാകുന്നു



മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു
പ്രത്യാശയോടെ
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയിഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയിഡ്‌സ്. ശരീരത്തിന്റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് അഥവാ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സിയാണ് രോഗത്തിന്റെ പ്രധാനകാരണമെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

ഞലഹമലേറഎയിഡ്‌സ് ബോധവല്‍ക്കരണം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ എയിഡ്‌സ് നിയന്ത്രണ പരിപാടികള്‍ നടക്കുന്ന ..ഇത് കാന്‍സറോ മറ്റോ പോലെ അറിയാത്ത കാരണങ്ങളാലുണ്ടാകുന്നതല്ല, മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളില്‍ നാം വരുത്തിക്കൂട്ടുന്ന അല്ലെങ്കില്‍ നേടിയെടുക്കുന്ന രോഗമാണിത് എന്നു സൂചിപ്പിക്കുന്നു അക്വയേഡ് എന്ന പദം. 1981 ജൂണ്‍ മാസത്തില്‍ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. അവിടെ ചില ചെറുപ്പക്കാരെ ബാധിച്ച ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ മുമ്പ് ഒരു രോഗത്തിലും ആരും കണ്ടിട്ടുള്ളതായിരുന്നില്ല. ഒരു തരത്തിലുള്ള ചികിത്സയും അവരില്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ രക്തം വിശദമായി പരിശോധിച്ചു. ആ പരിശോധനകളിലാണ് ഇതൊരു പുതിയ രോഗമാണെന്നു കണ്ടെത്തിയത്.

ലോകത്താകെ രണ്ടരക്കോടിയോളം ആളുകള്‍ എയിഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 3.32 കോടിയോളം പേര്‍ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതില്‍ 5,70,000 ത്തോളം പേര്‍ കുട്ടികളാണ്. ഇന്ത്യയില്‍ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു.

എച്ച്.ഐ.വി.

983 ആയപ്പോഴേക്കും അമേരിക്കയിലും യൂറോപ്പിലുമുള്ള ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്തി. പാരീസില്‍ പാസ്‌കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലുക്‌മൊണ്ടാഗ്‌നീര്‍, ബാരി സിനൗസി എന്നിവരാണ് എച്ച്.ഐ.വി.വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിന് ഇക്കൊല്ലത്തെ നോബല്‍ സമ്മാനവും അവര്‍ക്കു ലഭിച്ചു.

മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറച്ച് ക്രമേണ തീരെ ഇല്ലാതാക്കുന്ന വൈറസാണ് എയിഡ്‌സ് രോഗത്തിനു കാരണം. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസ് അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂക്ഷ്മാണുവിന് പേരു നല്‍കിയത്. ശരീരത്തില്‍ എച്ച്.ഐ.വി. രോഗണുക്കളുള്ളയാളുകളെ എച്ച്.ഐ.വി. പോസിറ്റീവ് എന്നാണ് പറയുക.

ആരാണീ വൈറസ്?

ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തില്‍ പെടുന്നവയാണ് വൈറസുകള്‍. കോശങ്ങളില്ലാത്ത സൂക്ഷ്മാണുക്കള്‍. സാധാരണ മൈക്രോസ്‌കോപ്പുകൊണ്ടു പോലും ഇവയെ കാണാന്‍ കഴിയില്ല. ഇലനേക്ട്രാണ്‍ മൈക്രോസ്‌കോപ്പ് കൊണ്ടുമാത്രമേ അവയെ കാണാനാവൂ. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും വൈറസുകളുണ്ട്. കോശങ്ങളില്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് കോശഘടനയുമില്ല. വൈറസുകള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ജീവകോശങ്ങളിലേ വൈറസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. 100 നാനോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള വൈറസാണ് എച്ച്.ഐ.വി. പത്തുലക്ഷം നാനോമീറ്ററാണ് ഒരു മില്ലീമീറ്റര്‍.



ഭീതിപരത്തിയ രോഗം

മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ച വ്യാധിയായിട്ടാണ് എയിഡ്‌സ് അറിയപ്പെട്ടത്.

അര്‍ദ്ധരാത്രിക്ക് കുടപിടിക്കല്ലേ...

എറണാകുളം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവമാണ്. പുതിയ എസ്.ഐ. ചാര്‍ജെടുക്കുന്ന വിവരം അറിഞ്ഞപ്പോള്‍ പോലീസുകാര്‍ക്കെല്ലാം സന്തോഷമായി. കുറച്ചുനാള്‍ ആ സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലിചെയ്ത യുവാവാണ് എസ്.ഐ. ആയി വരുന്നത്. ടെസ്റ്റ് പാസായി എസ്.ഐ. ട്രെയിനിങ്ങിന് പോയപ്പോള്‍ സന്തോഷപൂര്‍വ്വം യാത്രയയച്ചതാണ്. എല്ലാവരോടും സൗഹാര്‍ദ്ദത്തില്‍ പെരുമാറിയിരുന്ന ആളായിരുന്നു.

വന്നവരവ് തന്നെ പ്രതീക്ഷകള്‍ തകര്‍ത്തു. വേണ്ടവിധം സല്യൂട്ട് ചെയ്തില്ലെന്ന് പറഞ്ഞ് പാറാവുകാരനോട് തട്ടിക്കയറിയാണ് കക്ഷി രംഗപ്രവേശം ചെയ്തത്. പിന്നീട് സിനിമാസ്‌റ്റൈലില്‍ പോലീസുകാരെ ഇടിച്ചുതാഴ്ത്തി ഒരു പ്രസംഗം. പണ്ട് ജോലി ചെയ്ത കാലത്ത് ആ സ്‌റ്റേഷനില്‍ കണ്ട പ്രശ്‌നങ്ങള്‍ വലിയ സംഭവമാക്കി വിശദീകരിച്ചശേഷം വീഴ്ചകള്‍ വന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നൊരു ഭീഷണിയും. ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനാണെന്ന് മറക്കരുതെന്ന താക്കീതോടെയായിരുന്നു ഉപസംഹാരം...

കേട്ടിരുന്ന പോലീസുകാരുടെയെല്ലാം മനസ്സില്‍ 'അല്പന് അര്‍ത്ഥം കിട്ടിയാല്‍...' എന്ന് തുടങ്ങുന്ന പഴഞ്ചൊല്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ പിന്നീട് പോലീസുകാര്‍ക്ക് കഷ്ടകാലമായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും കഠിനമായി ദേഷ്യപ്പെടുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്ത എസ്.ഐ. ഏമാന്‍ ഒന്നരവര്‍ഷത്തോളം ശരിക്കും 'ഭരിച്ച' ശേഷമാണ് സ്ഥലം മാറിപ്പോയത്.

ഇത്തരം ഓഫീസര്‍മാരെ നമ്മള്‍ പല സ്ഥാപനങ്ങളിലും കണ്ടുമുട്ടും. സ്വന്തം അധികാരം സ്ഥാപിച്ചെടുക്കാന്‍ ഗര്‍ജ്ജിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സിംഹങ്ങള്‍! ഇവര്‍ക്കു കീഴില്‍ കടുത്ത അരക്ഷിതാവസ്ഥയിലാകും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുക. ടെന്‍ഷന്‍ കൂടുന്നതുകൊണ്ടുതന്നെ ജോലിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനോ പ്രതീക്ഷിക്കുന്ന റിസല്‍റ്റ് ഉണ്ടാക്കാനോ ജീവനക്കാര്‍ക്ക് കഴിയില്ല. ഇതിനെച്ചൊല്ലി വീണ്ടും ബോസ് കലഹിക്കുകയും ഓഫീസ് തന്നെ ഒരു കലാപഭൂമിയായി മാറുകയും ചെയ്യും.

സ്വന്തം പദവിയെക്കുറിച്ച് ബോധ്യമുള്ളവന്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയില്ല. സ്‌നേഹവും ആദരവും പിടിച്ചുവാങ്ങാന്‍ പറ്റുന്നതല്ല. നമ്മുടെ പെരുമാറ്റരീതികള്‍കൊണ്ട് മറ്റുള്ളവരില്‍ സ്വാഭാവികമായി അതുണ്ടാകണം. അടിച്ചേല്‍പ്പിക്കാനും പിടിച്ചുവാങ്ങാനുമുള്ള ശ്രമങ്ങള്‍ നമ്മുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. ഓഫീസില്‍ സഹകരണം കുറയും, കൃത്യമായ വിനിമയങ്ങള്‍ ഇല്ലാതാകും. സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുന്നതോടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കേവലം യാന്ത്രികമായി മാറും.

സ്വയം മതിപ്പും ബോദ്ധ്യവും ഇല്ലാത്തവരാണ് ഓഫീസര്‍ ചമയുന്നത്. തന്റെ കുറവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ അങ്ങോട്ട് ആക്രമിക്കുക എന്ന നയമാണ് അവരുടെ മനസ്സില്‍. ഇത്തരക്കാര്‍ പലരും അപകര്‍ഷതാബോധത്തിന് അടിമകളായിരിക്കും.

പലതരത്തില്‍ കഴിവുള്ളവര്‍ കീഴ്ജീവനക്കാരിലുണ്ടാകും. ചിലര്‍ക്ക് വകുപ്പുതലവനേക്കാള്‍ ഡിഗ്രികളുണ്ടാകും, മറ്റു ചിലര്‍ അതിവേഗം ജോലി തീര്‍ക്കുന്നതില്‍ വിദഗ്ധരായിരിക്കും, മറ്റു ചിലര്‍ ടെക്‌നോളജി സംബന്ധിച്ച് പുത്തന്‍ അറിവുകളുടെ ഉടമകളാകും. കുടുംബത്ത് വലിയ സ്വത്തുള്ളവരും കാഴ്ചയ്ക്ക് മിടുക്കരുമൊക്കെ ഓഫീസിലുണ്ടാകും. ഇത്തരക്കാരോട് അസൂയയോ വിദ്വേഷമോ പുലര്‍ത്തുന്നതുകൊണ്ട് കാര്യമില്ല. അവരുടെ കഴിവുകള്‍ ഓഫീസിനുവേണ്ടി പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ജോലിയില്‍ മികവു കാട്ടുന്നവരെ അഭിനന്ദിക്കാം. ടെക്‌നോളജിയില്‍ മുമ്പന്മാരായവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാം.  

കഷണ്ടിയെ നേരിടാം

. പുകവലി ഉപേക്ഷിക്കാം

എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍

1. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.


Slide Show Image
Slide Show Image


2. ചെവി ചൂടാക്കരുത്

കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.
Slide Show Image
Slide Show Image

3. ലൗഡ് സ്പീക്കര്‍ 

കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.
Slide Show Image
Slide Show Image

5. ഹെഡ് ഫോണുകളും അപകടം

വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേന ഭേദമാണ്.
ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
5 /  10
Slide Show Image
Slide Show Image

2. ചെവി ചൂടാക്കരുത്

കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.
2 /  10
Slide Show Image
Slide Show Image

6. യാത്രക്കിടയില്‍ ഒഴിവാക്കുക


ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ കുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണക്്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.
6 /  10

ലൈംഗികവിദ്യാഭ്യാസം എങ്ങനെയായിരിക്കണം?

മുമ്പത്തെ കാലത്ത് യൗവനകാലഘട്ടവും വിവാഹവും തമ്മില്‍ ചെറിയ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പല കാര്യങ്ങളിലും മുതിര്‍ന്നവര്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് പാലിക്കേണ്ട കാലയളവും ചെറുതായിരുന്നു. പക്ഷേ, ഇന്ന് കല്യാണപ്രായം മുപ്പതുകളിലെത്തിയിരിക്കുന്നു. യൗവനത്തിലെത്തിയ ഒരാള്‍ക്ക് ഇനിയും 15 വര്‍ഷം ഈ പറഞ്ഞ നിബന്ധനകള്‍ പാലിക്കുക പ്രായോഗികമായി നടക്കാത്ത കാര്യമാണ്. അതുകൊണ്ടാണ് വിവാഹപൂര്‍വബന്ധം ഇത്രയും കൂടുന്നത്.

വാത്സ്യായന്‍ 'കാമസൂത്ര'യില്‍ പറഞ്ഞിരിക്കുന്നത് യൗവനം എത്തുന്നതിന് മുന്‍പായി ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം എന്നാണ്. ഹോര്‍മോണ്‍ ഉത്പാദനം ഏറ്റവുമധികം യൗവനത്തിലാണ്. ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.

ശാസ്ത്രീയമായി സ്വീകാര്യമായ രീതിയില്‍ ടീച്ചര്‍മാര്‍ക്കോ അച്ഛനമ്മമാര്‍ക്കോ കുട്ടികളോട് സംസാരിക്കാം. സെക്‌സ് എജുക്കേഷന്‍ എന്നുവെച്ചാല്‍ പുരുഷലൈംഗികാവയവവും സ്ത്രീലൈംഗികാവയവവും എന്നല്ല. പുരുഷനും സ്ത്രീക്കും ഇടയിലുള്ള സ്‌നേഹം, അടുപ്പം, ലൈംഗികപ്രക്രിയ, ഗര്‍ഭധാരണം, ഗര്‍ഭനിയന്ത്രണം, ലൈംഗികരോഗങ്ങള്‍, ലൈംഗികപീഡനം ഇവയെക്കുറിച്ചൊക്കെ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കണം. കൂട്ടുകാരില്‍ നിന്നും കിട്ടുന്ന അവ്യക്തമായ അറിവ് അവരെ വഴിതെറ്റിച്ചേക്കാം. ദൃശ്യമാധ്യമങ്ങള്‍ വഴി ലൈംഗികവിദ്യാഭ്യാസം നടത്താന്‍ ഗവണ്‍മെന്റ് തുനിയണം. ഒകഢ, അകഉടന്റെ വ്യാപനം കുറക്കാന്‍ ഈ അറിവ് ഉപകരിക്കും. 

തൊലിപ്പുറത്തെ അലര്‍ജി

തൊലിപ്പുറമെയുള്ള അലര്‍ജി വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്. അര്‍ടിക്കേരിയ, എക്‌സിമ, കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് എന്നിങ്ങനെ മൂന്നുതരത്തിലാണ് തൊലിപ്പുറമെയുള്ള അലര്‍ജി കാണപ്പെടുന്നത്.

എക്‌സിമ (ഋര്വലാമ)
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് എക്‌സിമ കൂടുതലും കാണപ്പെടുന്നത്. ഭക്ഷണത്തോടുള്ള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍പോലെ കാണപ്പെടും. ഇവരില്‍ ഭൂരിഭാഗത്തിനും ഭാവിയില്‍ ആസ്ത്മാ വരാറുണ്ട്. കുട്ടി കുറച്ചു വലുതാവുന്നതോടെ എക്‌സിമ കുറയുകയും ചെയ്യും (ആസ്ത്മാ കാണപ്പെടുന്നതോടെ) ചില മുതിര്‍ന്നയാളുകളില്‍ ആസ്ത്മയും എക്‌സിമയും ഇടവിട്ട് കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ട്.

അര്‍ടിക്കേരിയ (ഡൃശേരമൃശമ)
തൊലിപ്പുറമെ കാണുന്ന, ചെറിയാമ്പുഴു സ്?പര്‍ശിച്ചാലുണ്ടാവുന്നതുപോലുള്ള പൊങ്ങിയ പാടുകളായിട്ടാണ് അര്‍ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചില്‍ കാണപ്പെടുമെങ്കിലും എക്‌സിമയിലെ പോലെ തൊലി പൊട്ടുകയോ വൃണമായിത്തീരുകയോ ചെയ്യാറില്ല. ചിലപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെയായിരിക്കാം ഇവ വരിക. ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്‍, ചൂടനുഭവപ്പെടുക എന്നിവയും കാണാം.

ഞലഹമലേറശരീരഭാഗങ്ങളും കാരണങ്ങളും
കൈകള്‍: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, സിമന്റ്. മുഖം: ..വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം. ഇവയ്ക്ക് ചൊറിച്ചിലനുഭവപ്പെടാറില്ല. അതിനെ ആഞ്ചിയോഎഡീമ (അിഴലീലറലാമ) എന്നുപറയുന്നു. ഇങ്ങനെ തൊണ്ടയിലുണ്ടാവുമ്പോള്‍ ചിലപ്പോള്‍ ശ്വാസതടസമനുഭവപ്പെടാനിടയുണ്ട്. ഏതുപ്രായത്തിലും വരാമെങ്കിലും ഇത് 3040 വയസ്സിനിടയിലാണ് കൂടുതലും കാണപ്പെടുന്നത്.

ആഹാരസാധനങ്ങള്‍, പ്രാണികള്‍, ചില മരുന്നുകള്‍ എന്നിവയോടെല്ലാമുള്ള അലര്‍ജിമൂലം അര്‍ടിക്കേരിയ ഉണ്ടാവാം. ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദം എന്നിവമൂലവും ഉണ്ടാവാം. തൊലിപ്പുറമെ പേനകൊണ്ടോ മറ്റോ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മോഗ്രാഫിസം (ഉലൃാീഴൃമുവശാെ) എന്ന അവസ്ഥയും ഇതിന്റെ ഭാഗമാണ്. രക്തത്തിലെ ഘടകമായ കോംപ്ലിമെന്റുകളുടെ അളവില്‍കുറവുണ്ടായാലും അര്‍ടിക്കേരിയയ്ക്ക് കാരണമാവാം.

പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാവാത്ത, പാരമ്പര്യമായി കാണപ്പെടുന്ന ഹെറിഡിറ്ററി ആഞ്ചിയോ എഡീമ (ഒലൃശറശമേൃ്യ അിഴലീലറലാമ) എന്ന അവസ്ഥയുമുണ്ട്. ഇത് സാധാരണ 40 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണ്‍ ഈ രോഗത്തിന്റെ ചികിത്സയ്ക്ക് സഹായകമാവാം.

കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് (ഇീിമേര േഉലൃാമശേശേ)െ
ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്‌കിന്‍ അലര്‍ജിയാണിത്. ഇത്തരം അലര്‍ജി മധ്യവയസ്സിലാണ് കൂടുതലും കാണുന്നത്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായി നേരിട്ടുള്ള സ്?പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുള്ള അലര്‍ജി ഉണ്ടാവുന്നത്. മറ്റു ശരീരഭാഗത്തെങ്ങും ചൊറിച്ചലുണ്ടാവില്ല. നിരന്തരമായ ചൊറിച്ചില്‍മൂലം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും.

സൂര്യപ്രകാശത്തോടും അലര്‍ജി (ടീഹമൃ ൗൃശേരമൃശമ)
ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം. 

ഇരുപതുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ വഴിതെറ്റുമോ?

പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി
കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.


കുട്ടിത്തം വിട്ട് യുവത്വത്തിലേക്ക് കടക്കുന്ന കാലത്ത് ആണ്‍കുട്ടികളില്‍ ലൈംഗികമായി ഉണ്ടാവുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും എന്തൊക്കെയാണ്?
ശബ്ദം മാറുക, മീശ മുളച്ചുതുടങ്ങുകഇവയ്‌ക്കൊക്കെ പുറമെ ഏറ്റവും പ്രധാനമായി ആണ്‍കുട്ടികള്‍ക്ക് ലൈംഗികമായി വരുന്ന മാറ്റമാണ് സ്ലീപ്പ് എമിഷന്‍ (സ്വപ്‌നസ്ഖലനം) പുരുഷഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ അതിന്റെ പാരമ്യതയിലാണ് യൗവനാരംഭത്തില്‍. ഹോര്‍മോണ്‍ അളവ് അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്നത്. അതുപോലെ പുരുഷശരീരത്തില്‍ സ്ഖലനം നടക്കുന്നു. (ഇന്ന് അതിനെ നൈറ്റ് എമിഷന്‍ എന്ന് പറഞ്ഞുകൂടാ. കാരണം ഇന്ന് രാത്രി ജോലി ചെയ്ത് പകലുറങ്ങുന്ന ധാരാളം ആണ്‍കുട്ടികള്‍ ഉണ്ട്. അതുകൊണ്ട് സ്ലീപ്പ് എമിഷന്‍ ആണ് ഉചിതമായ പദം.)

ലൈംഗികമായി ഉണര്‍വേകുന്ന സ്വപ്‌നങ്ങളും കണ്ടേക്കാം. ഇതൊക്കെ സ്വാഭാവികമായി വരുന്ന ശാരീരിക മാറ്റങ്ങളാണ്. ഒരു നിറഞ്ഞ ഗ്ലാസില്‍ ഇനിയും വെള്ളമൊഴിച്ചാല്‍ അത് നിറഞ്ഞു കവിയും. അതുപോലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം കാലം അതല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരിക്കുന്നിടത്തോളം കാലം സ്വപ്‌നസ്ഖലനം നടക്കും. ആര്‍ക്കും ശുക്ലം നിയന്ത്രിച്ചുവെക്കാനോ ശേഖരിച്ചുവെക്കാനോ പറ്റില്ല. പ്രകൃത്യാ അത് ഉത്പാദിപ്പിക്കപ്പെടുന്നതു തന്നെ ശരീരത്തില്‍ നിന്ന് പുറംതള്ളപ്പെടാനാണ്. ഇതൊക്കെ രക്ഷിതാക്കള്‍ ശാസ്ത്രീയമായിത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അതല്ലെങ്കില്‍ തെറ്റായ അറിവുകള്‍ അവര്‍ കൂട്ടുകാരില്‍ നിന്നും ശേഖരിക്കും. പൊതുവെ നമ്മുടെ നാട്ടില്‍ തെറ്റുധാരണകളും അന്ധവിശ്വാസങ്ങളും വളരെ അധികമാണ്. സംശയ നിവൃത്തിക്കായി കുട്ടികള്‍ തങ്ങളെപ്പോലെ ലൈംഗികതയെക്കുറിച്ച് വിവരമില്ലാത്ത മറ്റു കുട്ടികളിലേക്ക് തിരിയുമ്പോള്‍ അതവന്റെ ഉത്കണ്ഠ കൂട്ടുകയും അബദ്ധധാരണകള്‍ അവന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുകയും ചെയ്യുന്നു.


പൊതുവെ കണ്ടുവരുന്ന തെറ്റുധാരണകള്‍ എന്തൊക്കെയാണ്?
സ്വയംഭോഗത്തെക്കുറിച്ചാണ് ആണ്‍കുട്ടികളില്‍ ഏറ്റവുമധികം തെറ്റായ ധാരണകള്‍ ഉള്ളത്. 5000ത്തോളം ആണ്‍കുട്ടികളെ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. സ്വയംഭോഗം ചെയ്താല്‍ ഷണ്ഡനായിത്തീരും, ടി.ബി. പിടിപെടും, ഭാവിയില്‍ നല്ല ലൈംഗികബന്ധം സാധ്യമാകില്ല ഇങ്ങനെ നിരവധി അബദ്ധധാരണകള്‍ ആണ്‍കുട്ടികള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ല. ലൈംഗികവാഞ്ഛ തൃപ്തിപ്പെടുത്തി അടക്കിവെച്ചിരിക്കുന്ന വികാരം ശമിപ്പിക്കുകയാണ് സ്വയംഭോഗം വഴി. തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെ ഇത് ബാധിക്കില്ല.

ശുക്ലവിസര്‍ജനത്തെക്കുറിച്ചാണ് അടുത്ത തെറ്റുധാരണ. ഒരു തുള്ളി ശുക്ലം 100 തുള്ളി രക്തത്തിന് തുല്യമാണ്. അതുകൊണ്ട് അത് സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് തുടങ്ങി അത്‌ലറ്റിക്‌സിലും മറ്റും ഉള്ളവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് ലവല്‍ സൂക്ഷിക്കണമെങ്കില്‍ ലൈംഗികതയില്‍ നിന്ന് മാറിനില്‍ക്കണം എന്നുവരെ വിശ്വസിക്കുന്നവര്‍ ഉണ്ട്‌ 

ക്‌ളാസ്മുറി ഖദറണിഞ്ഞു; പാഠം പഠിക്കാന്‍ മന്ത്രിമാര്‍


കോഴിക്കോട്: 'ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ തലയിലേറ്റരുത്. ഏറ്റെടുക്കുന്ന ജോലി നന്നായി ചെയ്യാന്‍ അത് തടസ്സമാകും' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോഴിക്കോട് ഐ.ഐ.എമ്മിലെ മാനേജ്‌മെന്റ് വിദഗ്ധര്‍ നല്‍കിയ ആദ്യ ഉപദേശം അതായിരുന്നു. മന്ത്രിമാരുടെ ഭരണപാടവം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലന ക്‌ളാസിന്റെ ആദ്യ സെഷനായിരുന്നു സന്ദര്‍ഭം.

നീണ്ട ഇടവേളക്കുശേഷം കലാലയ മുറിയിലിരുന്നതിന്റെ കൗതുകത്തില്‍ മന്ത്രിമാര്‍ ഒരിക്കല്‍കൂടി 'കുട്ടി'കളായി. ഖദറിട്ട ക്‌ളാസ്മുറി ഐ.ഐ.എമ്മിനും പുതുമയായി.
തലസ്ഥാനത്തെ കോഴിക്കോട്ടേക്ക് പറിച്ചുനട്ട ദിവസമായിരുന്നു വ്യാഴാഴ്ച. മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ ക്‌ളാസ്മുറിക്കകത്ത് അച്ചടക്കത്തോടെ ഇരുന്നു. അസുഖമായതിനാല്‍ ടി.എം. ജേക്കബ് മാത്രം ക്‌ളാസിനെത്തിയില്ല. ക്‌ളാസില്‍ മൊബൈല്‍ ഫോണ്‍ മണിയടിച്ചാല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് കേട്ട് എല്ലാവരും ഫോണ്‍ ഓഫാക്കി. പിന്നെ പുതിയ കാലത്തിനനുസരിച്ച് കേരളത്തെ എങ്ങനെ മാറ്റിമറിക്കാം എന്നതിനെക്കുറിച്ച് രാജ്യത്തെതന്നെ പ്രമുഖരായ മാനേജ്‌മെന്റ് അധ്യാപകരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു.
11.45ന് ആദ്യ 'ബ്രേക്കി'ന് പുറത്തിറങ്ങിയ മന്ത്രി സംഘത്തോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം 'ആദ്യ പിരീഡ് എങ്ങനെ? കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ക്‌ളാസെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും നേരിടാനുമുള്ള പോസിറ്റീവ് ഊര്‍ജം ലഭിച്ചതായി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ കഠിനാധ്വാനം പാടില്‌ളെന്ന് മുഖ്യമന്ത്രിയോട് ഞങ്ങള്‍ പലതവണ പറഞ്ഞതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യമായെന്നും കുഞ്ഞാലിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞതിന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാന്‍ ചെയ്യുന്നതുപോലെ ഇടക്കിടെ നില്‍ക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.'
അധ്യാപകവിദ്യാര്‍ഥി എന്ന വേര്‍തിരിവുള്ള പരമ്പരാഗത ക്‌ളാസ്മുറിയല്ല ഇവിടത്തേതെന്ന് ഒപ്പമുണ്ടായിരുന്ന കെ.എം. മാണി വ്യക്തമാക്കി. അനുദിന ജീവിതത്തില്‍ മന്ത്രിമാര്‍ എങ്ങനെ ജനങ്ങളുമായി ഇടപഴകണമെന്നും സമ്മര്‍ദം കുറച്ച് മാനസികവും ശാരീരികവുമായ ഉണര്‍വോടെ എങ്ങനെ ജോലിചെയ്യാമെന്നുമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ക്‌ളാസ് ആയി തോന്നിയില്‌ളെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ആശയങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയുമാണ് ചെയ്തത്. നോട്‌സൊന്നും എഴുതിയില്‌ളെന്ന പരിഭവമായിരുന്നു സംഘത്തിലെ ഏക വനിതയായ പി.കെ. ജയലക്ഷിക്ക്. പ്രായോഗികമായി ഏറെ പ്രയോജനം ചെയ്യുന്നതാണ് ക്‌ളാസെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിനിടെ ആരോ ഇന്റര്‍വെല്‍ കഴിഞ്ഞെന്ന് പറഞ്ഞതോടെ എല്ലാവരും ക്‌ളാസിലേക്ക് ഓടി. വൈകിയാല്‍ അതിനും പിഴയുണ്ട്. കിട്ടിയ പത്തുമിനിറ്റില്‍ മൊബൈല്‍ ഫോണ്‍ ചെവിയിലടുപ്പിച്ചവരും അത് സെക്രട്ടറിമാര്‍ക്ക് കൈമാറി ക്‌ളാസ്മുറിയിലേക്ക് നീങ്ങി.

'തുറക്കാത്ത സമ്മാനംപരിവര്‍ത്തനത്തിന് ഉള്‍ക്കാഴ്ചയോടെയുള്ള ഭരണം' എന്ന് പേരിട്ട ശില്‍പശാലയില്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജിക്ക് പുറമെ പ്രഫസര്‍മാരായ സജി ഗോപിനാഥ്, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, സ്ഥാനു നായര്‍,അഭിലാഷ് നായര്‍, ഖുല്‍ബുഷന്‍ ബലൂനി, എസ്.എസ്.എസ്. കുമാര്‍, ജോഫി തോമസ്, ദേവബ്രത ചാറ്റര്‍ജി തുടങ്ങിയവര്‍ ക്‌ളാസെടുത്തു. പൊതു വിഷയങ്ങള്‍ക്ക് പുറമെ കൃഷി, അടിസ്ഥാന സൗകര്യം, പരിസ്ഥിതി, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും നടന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചന്ദ്രജിത് ബാനര്‍ജി, 'ഫാക്ട്' മുന്‍ ചെയര്‍മാന്‍ ടി.ടി. തോമസ്, നാരായണ ഹൃദയാലയ സ്ഥാപകന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി എന്നിവരുമായും മന്ത്രിസഭാ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.
പഠിതാക്കള്‍ക്ക് എത്ര മാര്‍ക്ക് നല്‍കാമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 90ന് മുകളില്‍ എന്നായിരുന്നു ഐ.ഐ.എം ഡയറക്ടറുടെ മറുപടി. വൈകീട്ട് അഞ്ചരക്ക് ക്‌ളാസ് കഴിഞ്ഞ് പുറത്തുവന്ന 'മന്ത്രി വിദ്യാര്‍ഥികളു'ടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസം. ഇതെല്ലാം നേരത്തേ പഠിച്ചിരുന്നെങ്കില്‍ ഒന്നു കസറാമായിരുന്നു എന്ന ഭാവമായിരുന്നു പലര്‍ക്കും. 

ജോലി ഇല്ലാത്തവര്‍ക് വന്‍ അവസരം ; മലേഷ്യയില്‍ തൊഴിലവസരം


തിരുവനന്തപുരം: മലേഷ്യയിലെ 2011-12 കാലയളവിലെ 45,000 ഓളം വരുന്ന വിവിധ തൊഴിലവസരങ്ങളിലേക്ക്  ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് മലേഷ്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുവര്‍ കസ്മാന്‍ അറിയിച്ചു. മന്ത്രി കെ.സി. ജോസഫുമായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ്  അദ്ദേഹം ഇത് പറഞ്ഞത്.
വകുപ്പ് സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നോയല്‍ തോമസ്, ജനറല്‍ മാനേജര്‍ കെ.ടി. ബാലഭാസ്‌കരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള വിദേശ തൊഴിലന്വേഷകര്‍ക്ക് മലേഷ്യയില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കും

സ്വപ്നങ്ങല്കൊരു വസന്തകാലം വരുന്നു......



               ജോലി തിരയുന്നവര്‍ നിരാഷരാവുന്നോ ?
        എന്റെ  സ്വപ്നങ്ങളും പോവനിയുമോ ?
 ഞാന്‍  എനോട് തന്നെ പലപോയും ചോദിക്കാറുണ്ട്
ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ......................
ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി
തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയ ജോലി അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍  പൂവനിയുന്നതിനുവേണ്ട  ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ്
അള്ളാഹു അനുഗ്രകെട്ടെ ആമീന്‍