Total Pageviews
Friday, 30 September 2011
Thursday, 29 September 2011
Wednesday, 28 September 2011
Friday, 23 September 2011
ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധന; തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിക്കിടെ ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തും. സെപ്തംബര്‍ 25നാണ് തെളിവെടുപ്പ് നടത്തുക.
മുഖ്യമന്ത്രിയും പട്ടിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു. സംഭവം ആദിവാസികളെ പരസ്യമായി അപമാനിക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ച അഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എകെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.
മുഖ്യമന്ത്രിയും പട്ടിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു. സംഭവം ആദിവാസികളെ പരസ്യമായി അപമാനിക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ച അഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എകെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.
Thursday, 22 September 2011
ഒപ്പിട്ടു മടങ്ങുന്നു നഴ്‌സുമാര്‍
| തലക്കെട്ട് ചേര്‍ക്കുക |
നാനാതരം പകര്‍ച്ചവ്യാധികളുമായി സംസ്ഥാനം പനിച്ചു വിറയ്ക്കുമ്പോള്‍ രോഗികള്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കേണ്ട നഴ്‌സുമാര്‍ ജോലിക്കുകയറാതെ ഡിഎംഒ ഓഫിസ് വരാന്തയില്‍ നേരംകൊല്ലുന്നു. മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്ത ഇവര്‍ ഡിഎച്ച്എസിനു കീഴിലുള്ളവരാണെന്നുള്ള കാരണം കാട്ടിയാണു പറഞ്ഞുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുകയും നൂറുകണക്കിനാളുകള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പുറത്താക്കിയ സ്റ്റാഫ് നഴ്‌സുമാരാണു പകരം നിയമനം ലഭിക്കാതെ ഒരുമാസമായി കലക്റ്ററേറ്റിലെ ഡിഎംഒ ഓഫിസ് വരാന്തയില്‍ കാലം കഴിക്കുന്നത്.
കഴിഞ്ഞ മാസം 31നു മെഡിക്കല്‍ കോളജില്‍ നിന്നും നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ട നഴ്‌സുമാര്‍ക്ക് എന്നും രാവിലെ 10നു ഡിഎംഒ ഓഫിസിലെത്തി ഒപ്പിട്ട് വൈകുന്നേരം അഞ്ചുവരെ കലക്റ്ററേറ്റ് പരിസരത്തെങ്ങാനും ഇരിക്കാനാണു മുകളില്‍ നിന്നുള്ള നിര്‍ദേശം. അതുപ്രകാരമാണു നാട് പനിച്ചുവിറച്ചു നില്‍ക്കുമ്പോഴും നഴ്‌സുമാര്‍ കൃത്യസമയം പാലിച്ച് ഡിഎംഒ ഓഫിസില്‍ വന്നുപോകുന്നത്. നാലുരോഗികള്‍ക്ക് ഒരു നഴ്‌സ് എന്നതു പോയിട്ട് 15 രോഗികള്‍ക്ക് ഒരു നഴ്‌സുമാര്‍പോലുമില്ലാത്ത മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് 68 നഴ്‌സുമാരാണ് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി ജോലിയില്ലാതെ വിഷമിക്കുന്നത്.
15വര്‍ഷംവരെ സീനിയോരിറ്റിയുള്ള നഴ്‌സുമാര്‍ ഇക്കൂട്ടത്തിലുണ്ട്. പനിയും പകര്‍ച്ച വ്യാധികളുമായി ദിനംപ്രതി നൂറുകണക്കിനു രോഗികള്‍ വന്നു നിറയുന്ന മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാമായിരുന്നവരാണ് ഇവര്‍. നിരന്തര സമ്മര്‍ദ്ദ ഫലമായി 21 പേര്‍ക്ക് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി നിയമനം നല്‍കിയതായി ഡിഎംഒ പറയുന്നു. അവശേഷിക്കുന്ന 47 പേര്‍ എത്രകാലം ഇങ്ങനെ വെറുതേ വന്നുപോകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ഉത്തരമില്ല. പകരം നിയമനം വേഗത്തിലാക്കണെമന്നാവശ്യപ്പെട്ട് താഴെത്തട്ടിലുള്ള ജനപ്രതിനിധികള്‍ മുതല്‍ മുഖ്യമന്ത്രിവരേയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാപ്പെടാതെ നീളുന്നതില്‍ കടുത്ത ആശങ്കയിലാണു നഴ്‌സുമാര്‍. ഇവരില്‍ ഏറെ സീനിയറായ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജുകളില്‍ ഡയറക്റ്ററേറ്റ് ഒഫ് ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ (ഡിഎച്ച്എസ്) ഉള്ള നഴ്‌സുമാര്‍ വേണ്ടെന്നും ഡയറക്റ്ററേറ്റ് ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡിഎംഇ) കീഴില്‍പ്പെടുന്നവര്‍ മാത്രം മതിയെന്നുമുള്ള ആരോഗ്യവകുപ്പിന്റെ കര്‍ശന ഉത്തരവിന്റെ പേരിലാണ് കോഴിക്കോട് മെഡിക്കല്‍കോളജുകളില്‍ നിന്നുള്ള 68 നഴ്‌സുമാരെ മുന്നറിയിപ്പൊന്നമില്ലാതെ പുറത്താക്കിയത്. 2008ല്‍ ഇടതുസര്‍ക്കാറിന്റെ കാലത്താണ് ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ഡിഎച്ച്എസ്, ഡിഎംഇ ഇങ്ങനെ വിഭജിച്ചത്. െ്രെപമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍വരെ ജോലിയെടുക്കുന്നവരെ ഡിഎച്ച്എസിനുകീഴിലും മെഡിക്കല്‍കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവരെ ഡിഎംഇക്കു കീഴിലുമാക്കി.
ഇത്തരത്തില്‍ വിഭജനം നടന്നെങ്കിലും പുനര്‍വിന്യാസം ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു തീരുമാനം.
സംസ്ഥാനം പനിക്കിടക്കയിലായ വേളയില്‍ ആരോഗ്യവകുപ്പ് ധൃതിപിടിച്ച് നടപ്പാക്കിയത്. മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണു കോഴിക്കോട് മെഡിക്കല്‍ കോളജ്. നിലവില്‍ ഒരു വാര്‍ഡിലെ രോഗികളെ നോക്കാന്‍പോലും നഴ്‌സുമാരില്ലാത്ത അവസ്ഥയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഇത്രയും കാലം മെഡിക്കല്‍കോളജിലെ കാര്യങ്ങള്‍ നീങ്ങിയത്. അത്തരമൊരു ഘട്ടത്തില്‍ പകരം സംവിധാനം പോലുമേര്‍പ്പെടുത്താതെ നഴ്‌സുമാരെ പറഞ്ഞുവിട്ടത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
വിക്രത്തിനു കൂട്ടായി ദീക്ഷ
| തലക്കെട്ട് ചേര്‍ക്കുക |
ദൈവ തിരുമകളിന്റെ വിജയത്തിനു ശേഷം വിക്രം അഭിനയിക്കുന്ന രാജാപാട്ടൈയുടെ മറ്റൊരു സവിശേഷത വിഖ്യാത സംവിധായകന്‍ കെ. വിശ്വനാഥിന്റെ സാന്നിധ്യമാണ്. ഒരു മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണു കേന്ദ്ര പ്രമേയം. മുത്തച്ഛനെ അവതരിപ്പിക്കാന്‍ എണ്‍പത്തൊന്നാമത്തെ വയസില്‍ വിശ്വനാഥ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നു. സുസീന്ദിരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിത്ര കുര്യനും പ്രധാനപ്പെട്ട റോളില്‍ എത്തുന്നു. സിദ്ദിഖിന്റെ കാവലനിലൂടെ തമിഴകത്തു ശ്രദ്ധേയയായ മിത്രയ്ക്കു കൂടുതല്‍ മികച്ച റോളുകള്‍ കിട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണ് ഈ ചിത്രം. യുവന്‍ ശങ്കര്‍ രാജയാണു സംഗീതം.
വളരെ നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിനു നിരവധി തടസങ്ങള്‍ നേരിട്ടിരുന്നു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നു പിന്മാറിയതിനു ശേഷമാണു വിക്രം, സുസീന്ദിരനുമായി സഹകരിച്ചത്. പാട്ടും ആട്ടവും ആക്ഷനുമൊക്കെയുള്ള തട്ടു പൊളിപ്പിന്‍ ചിത്രം എന്നാണു സുസീന്ദിരന്‍ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നായികയായി ദീക്ഷയെ തീരുമാനിച്ചു. എന്നിട്ടും ഷൂട്ടിങ് താമസിച്ചു. നായികയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടിയെ നിശ്ചയിക്കുന്നതിനു നേരിട്ട തടസങ്ങളാണു കാരണം.
Friday, 2 September 2011
Subscribe to:
Posts (Atom)